തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാര്‍ക്കില്‍ ജോലി നേടിയെന്ന കേസില്‍ സര്‍വകലാശാലയില്‍നിന്ന് കേരള പൊലീസ് റിപ്പോര്‍ട്ട് തേടി. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്നിക്കല്‍ സര്‍വകലാശാലക്കാണ് തിരുവനന്തപുരം കേൻറാൺമെൻറ് പൊലീസ് കത്തയച്ചത്.
വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് വ്യക്തമായിട്ടും സ്വപ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് വിവാദമായിരുന്നു.
തുടർന്ന്, സ്വപ്ന ജോലി ചെയ്തിരുന്ന ഐ.ടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിെൻറ എം.ഡി തന്നെ പരാതി കൊടുത്തതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്വപ്ന സമർപ്പിച്ച ബി.കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്നും തങ്ങൾക്ക് ബി.കോം കോഴ്സില്ലെന്നും സർവകലാശാല നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർവകലാശാല മഹാരാഷ്ട്ര പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.