തിരുവനന്തപുരം: ലൈസൻസുള്ള വെണ്ടർമാരുടെ മുദ്രപത്ര വില്പന പരിധി ഒരുലക്ഷത്തിൽനിന്ന് മൂന്നുലക്ഷം രൂപയായി ഉയർത്തിയതും ‘കെ-റെറ’യിൽ രജിസ്റ്റർ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകൾക്ക് മുദ്രവില നിരക്ക് നാല് ശതമാനമായി കുറച്ചതും നിർമാന-ധനകാര്യ മേഖലകൾക്ക് വലിയ ഉത്തേജനം നൽകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ 27.7 കോടിയാണ് വകയിരുത്തിയത്.
ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കാനും നിലവിലെ എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഒക്ടോബർ 31നകം തീർപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ദീർഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടർ വാലുവേഷൻ കേസുകൾ പരിഹരിക്കാൻ ആകർഷക ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്കരിച്ചതിനൊപ്പം 2010 മാർച്ച് 31 വരെ 10,000 രൂപയിൽ താഴെയുള്ള ചെറുകിട കുടിശ്ശികകൾ പൂർണമായും എഴുതിത്തള്ളിയത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.