എം. കുഞ്ഞാപ്പയുടെ കുഞ്ഞിച്ചുണ്ടനും കുട്ടിത്താറാവും ബാലസാഹിത്യ കൃതി മന്ത്രി എൻ. ഷംസുദ്ദീൻ ഡോ. ജോർജ് ഓണക്കൂറിനു നൽകി പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം: പി.എൻ. പണിക്കർ കേരളത്തിന്റെ വായന സംസ്കാരത്തെ മാറ്റിമറിച്ചെന്നും മികച്ച പുസ്തകങ്ങൾ മനുഷ്യനെ ശുദ്ധീകരിക്കുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ. തിരുവനന്തപുരത്ത് വർക്കല പൂർണാ എജുക്കേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ജോർജ് ഓണക്കൂർ വായനദിന സന്ദേശം നൽകി. ഡോ. പി.കെ. സുകുമാരൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മുൻ അംഗം വി. രഞ്ജിത്, ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, പൂർണ ഫൗണ്ടേഷൻ എഡിറ്റർ ഷാജി ഭാനുവിലാസ്, അഡ്മിനിസ്ട്രേറ്റർ എം.ജി.കെ. പിള്ള, മാതൃഭൂമി സീനിയർ ഡെപ്യൂട്ടി എഡിറ്റർ കെ. മധു എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തെ ആദരിച്ച് സംസ്ഥാനതലത്തിൽ ‘സിപ്പിമാഷും കുട്ട്യോളും’ എന്ന പേരിൽ നടത്തുന്ന വർഷം നീണ്ടുനിൽക്കുന്ന പുസ്‌തകോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞാപ്പയുടെ കുഞ്ഞിച്ചുണ്ടനും കുട്ടിത്താറാവും, സാഗാ ജെയിംസിന്റെ ലോല: ജീനോമിലെ നീലക്കണ്ണുകൾ, റാണി പി.കെയുടെ കുഞ്ഞിക്കഥകളും കൂട്ടുകാരും, അരവിന്ദ് കൃഷ്ണയുടെ ആറ് ഇംഗ്ലീഷ് പുസ്തകങ്ങളും മന്ത്രി ഡോ. ജോർജ് ഓണക്കൂറിനു നൽകി ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.