ഏറ്റുമാനൂർ: പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർണമായ ഏറ്റുമാനൂർ-കു റുപ്പന്തറ സെക്ഷനിലെ പുതിയ പാളത്തിലൂടെ െട്രയിന്‍ ഓടിത്തുടങ്ങി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ആദ്യ െട്രയിന്‍ കടത്തിവിട്ടത്. ത ിരുവനന്തപുരത്തുനിന്ന് ഗുവാഹത്തിയിലേക്ക് പോകുന്ന 12517ാം നമ്പർ സിൽസ്റ്റാർ എക്സ്പ്രസാണ് കടന്നുപോയത്.
പുതിയ പാളത്തിെൻറ കമീഷന് മുന്നോടിയായി ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെ കോട്ടയം വഴി െട്രയിൻ ഗതാഗതം നിരോധിച്ചിരുന്നു. മംഗലാപുരത്തുനിന്നുള്ള പരശുറാം എക്സ്പ്രസ് ആദ്യം പഴയ പാളത്തിലൂടെ കടത്തിവിട്ടിരുന്നു. ഈ െട്രയിന്‍ ഏറ്റുമാനൂരിൽ നിർത്തിയിട്ട ശേഷമാണ് സിൽസ്റ്റാർ എക്സ്പ്രസ് പുതിയ പാളത്തിലൂടെ കടന്നുവന്നത്. ഏറ്റുമാനൂരിനും കുറുപ്പന്തറക്കുമിടയിൽ ഞായറാഴ്ച മുതൽ വൺവേ സിസ്റ്റം നിലവിൽ വന്നു. പുതിയ പാളത്തിലൂടെ വടക്കോട്ടും പഴയ പാളത്തിലൂടെ തെക്കോട്ടും മാത്രമാണ് ഇനി െട്രയിനുകള്‍ ഓടുക.
അതിനിടെ, പ്ലാറ്റ്ഫോം നവീകരണ ജോലികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസും (നമ്പർ-16301) മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസും (നമ്പർ-16649) ഏറ്റുമാനൂർ െറയിൽവേ സ്റ്റേഷനിൽ നിർത്തില്ല. േമയ് ഒന്നുവരെ ഈ നിയന്ത്രണം തുടരും.
മനയ്ക്കപ്പാടം അടിപ്പാതയുടെ നിർമാണം പൂർത്തിയായി ഗതാഗതം പുനഃക്രമീകരിക്കും വരെയാണ് വേണാട്, പരശുറാം എക്സ്പ്രസുകള്‍ക്ക് ഇവിടെ സ്റ്റോപ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.