തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. എല്ലാതരം വിശ്വാസികളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്നും ഇ.പി വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആർ.എസ്.എസ് നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണ് ഇപ്പോൾ ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്നും ഇ.പി പറഞ്ഞു. രണ്ട് യുവതികൾ കനത്ത സുരക്ഷയിൽ ശബരിമലയിൽ നടപ്പന്തൽ വരെ എത്തിയതിന് പിന്നാലെയാണ് ഇ.പി ജയരാജെൻറ പ്രതികരണം.
മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് ശബരിമലയിലേക്ക് ഇന്ന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.