തിരുവനന്തപുരം: ആലപ്പാട് ഖനനത്തിനെതിരായ സമരം തുടരുന്നത് ദൗർഭാഗ്യകരമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. സർക ്കാർ ഇനിയും ചർച്ചക്ക് തയാറാണ്. ഖനനം നിർത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി. ആലപ്പാ ട് സന്ദർശിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ സർക്കാറിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സീ വാഷിങ് നിർത്തണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി പഠനം നടത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. ഇതിന് ശേഷം സമരസമിതി പുതിയ ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
ആലപ്പാട് നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി കഴിഞ്ഞ ദിവസമാണ് സർക്കാർ ചർച്ച നടത്തിയത്. വ്യവസായ മന്ത്രി ഇ.പി ജയരാജെൻറ അധ്യക്ഷതയിലായിരുന്നു ചർച്ച. ചർച്ചക്ക് ശേഷവും സമരത്തിൽ നിന്ന് പിൻമാറാൻ സമരസമിതി തയാറായിരുന്നില്ല. ഖനനം പൂർണ്ണമായും നിർത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നായിരുന്നു സമരസമിതിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.