കോഴിക്കോട്: ശബരിമലയിൽ ചിലർ താലിബാൻ തീവ്രവാദികളെ പോലെ പെരുമാറുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. ശബരിമലയിലെ സമാധാനാന്തരീക്ഷം തകർത്ത് കേരളത്തിലെ സാഹോദര്യം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. സ്ത്രീക ളുടെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഹൈകോടതി നിരീക്ഷണ സമിതിയും സർക്കാറും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. ശബരിമലയിലെ സർക്കാറിെൻറ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും ജയരാജൻ വ്യക്തമാക്കി.
ശബരിമലയിലേക്ക് രണ്ട് യുവതികൾ കൂടി തിങ്കളാഴ്ച എത്തിയതിന് പിന്നാലെയായിരുന്നു ജയരാജെൻറ പ്രതികരണം. എന്നാൽ, ചന്ദ്രാനന്ദൻ റോഡ് വരെ എത്തിയ യുവതികൾ പ്രതിഷേധം മൂലം തിരിച്ചിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.