കൊച്ചി: വിജിലന്‍സ് നടത്തുന്ന അന്വേഷണം രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനാകരുതെന്ന് ഹൈകോടതി. മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമന കേസ് പരിഗണിക്കവെയാണ് വിജിലൻസിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചത്.
ബന്ധു നിയമനത്തില്‍ ലാഭമുണ്ടായോ ഇല്ലയോ എന്ന് പറയുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്ന് ഹൈകോടതി ചോദിച്ചു. ജയരാജനെതിരായ കേസ് അഴിമതി വിരുദ്ധ നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ട് ഏത് അടിസ്ഥാനത്തിലാണെന്ന് വിജിലൻസ് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.
അഴിമതി നിരോധന നിയമം കൊണ്ട് രാഷ്ട്രീയം കളിക്കരുത്. നിയമാനുസൃതമാകണം ഇത്തരം കേസുകളില്‍ അന്വേഷണം നടത്തേണ്ടതെന്ന് ഹൈകോടതി വ്യക്തമാക്കി. കേസ് മേയ് 30ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.