തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ട് ഉത്തരവിറക്കിയെന്ന ബി.ജെ.പി ആരോപണം മന്ത്രി ഇ.പി. ജയരാജൻ നിഷേധിച്ചു. എല്ലാം കൃത്യതയോടെയാണ് പോകുന്നത്. ആവശ്യമെങ്കിൽ ഒപ്പിട്ട കടലാസ് രാവിലെ കൊടുത്താൽ വൈകീട്ട് എത്തും. മുഖ്യമന്ത്രി കേരളത്തിെൻറ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. മന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്.
നവകേരളം സൃഷ്ടിക്കാൻ പ്രത്യേക കൺസൾട്ടൻസിയുടെ ആവശ്യമില്ലെന്ന് ആസൂത്രണ ബോർഡ് മുൻവൈസ് ചെയർമാൻ പ്രഭാത് പട്നായിക് ഏത് സഹാചര്യത്തിലാണ് പറഞ്ഞതെന്നറിയില്ല. പുതിയ സംഭവ ഗതികളെ നിരീക്ഷിച്ച് വേണം ശാസ്ത്രജ്ഞരും പണ്ഡിതരുമൊക്കെ അഭിപ്രായം പറയാൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ആരെയും നിർബന്ധിക്കില്ല. ഒരു ജീവനക്കാരന് എതിരെയും നടപടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ യോഗം 19ന്
തിരുവനന്തപുരം: മന്ത്രിസഭ യോഗം 19ന് ചേരുമെന്ന് മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. മന്ത്രിസഭ ചേരാതിരുന്നതുകൊണ്ട് പ്രധാനപ്പെട്ട വിഷയങ്ങളൊന്നും തീരുമാനിക്കാതെ പോയിട്ടില്ലെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.