തിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനം പൂർണമായും നിർത്തിവെക്കണമെന്നല്ല സമരക്കാർ ആവശ്യപ്പെടുന്നതെന്ന് വ്യവ സായമന്ത്രി ഇ.പി ജയരാജൻ. ഖനനം മൂലം അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണമെന്നതാണ് ആവശ്യം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഉണ്ടാകും. വിഷയത്തിൽ ചർച്ചക്കായുള്ള അറിയിപ്പ് സമരക്കാർക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധിക്ക് ചർച്ചയിലൂടെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു.
കരിമണൽ ഖനനം നിർത്തമെന്ന് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടതായി അറിവില്ല. വി.എസിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് സമവായ ചർച്ച തീരുമാനിച്ചിരിക്കുന്നതെന്നും ശുഭപ്രതീക്ഷയിലാണ് സർക്കാറെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.