തിരുവനന്തപുരം: 'എെൻറ കട' സൂപ്പർ മാർക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് 35 പേരിൽനിന്നായി 30 കോടി രൂപയോളം തട്ടിയ കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറിനെയാണ് (46) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഒരു പഞ്ചായത്തിൽ ഒന്ന് എന്ന കണക്കിൽ കേരളത്തിൽ എല്ലായിടത്തും 'എെൻറ കട' എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് പറഞ്ഞാണ് ഇയാളും കൂട്ടാളികളും പണം തട്ടിയത്. ഒരാളിൽനിന്ന് 10 ലക്ഷം മുതൽ 35 ലക്ഷം വരെ തട്ടിയെടുത്തു.
കേസിലെ മറ്റ് നാല് പ്രതികളായ സാബുകുമാർ, കിഷോർ കുമാർ, സഹർഷ്, അശോക് കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 500 മുതൽ 2000 ചതുരശ്ര അടിവരെ വിസ്തീർണമുള്ള കടമുറികളിൽ സൂപ്പർ മാർക്കറ്റ് അനുവദിക്കുന്നതിനായി ഏഴ് ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വാങ്ങി.
ഇങ്ങനെ 250 ഓളം പേരിൽനിന്ന് 50 കോടിയിലേറെ സംഘം തട്ടിയെടുത്തതായി അന്വേഷണസംഘം വ്യക്തമാക്കി. 2015ലാണ് 'എെൻറ കട' എന്ന പദ്ധതിയുമായി പ്രതികൾ രംഗത്തെത്തുന്നത്. കടവാടകയും വിറ്റുവരവിെൻറ അഞ്ച് ശതമാനം കമീഷനും നൽകുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ, ഏതാനും പേർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ സാധനങ്ങൾ എത്തിച്ചത്. 2015 നവംബർ ഒന്നിന് പ്രധാനമന്ത്രി 'എെൻറ കട' ഉദ്ഘാടനം ചെയ്യുമെന്നാണ് പണം നൽകിയവരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഉദ്ഘാടനം നടന്നുമില്ല കടയിലേക്ക് സാധനങ്ങൾ എത്തിയുമില്ല.
2016ൽ പണം നൽകിയവർ ചേർന്ന് സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് സെൻട്രൽ യൂനിറ്റ് -4 എസ്.പി ദേവമനോഹർ, ഡിവൈ.എസ്.പി വി. റോയ്, എസ്. ഐമാരായ നിസാറുദ്ദീൻ, പ്രസന്നകുമാരൻ നായർ, എ.എസ്.ഐ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.