തൃശൂർ: ഇടഞ്ഞ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് തീറ്റ നൽകാനെത്തിയ പാപ്പാൻ മരിച്ചു. പാലക്കാട് കോങ്ങാട് സ്വദേശി താഴത്തേതിൽ വീട്ടിൽ രാജേഷാണ് (44) മരിച്ചത്. ഒളരി പുതൃക്കോവിൽ ദേവസ്വത്തിെൻറ ഉടമസ്ഥതയിലുള്ള പുതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാട് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് കെട്ടുതറിയിൽ നിന്ന് ആനയെ അഴിച്ചത്. രാവിലെ ക്ഷേത്രത്തിലെത്തിച്ച ശേഷം വെള്ളം നൽകുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം. വെള്ളം തോട്ടിയുപയോഗിച്ച് നീട്ടി കാണിച്ച രാജേഷിനെ ആന കൊമ്പ് കൊണ്ട് തട്ടി തുമ്പിക്കൈ കൊണ്ട് തെറിപ്പിക്കുകയായിരുന്നു.
അടിയേറ്റ രാജേഷ് അടുത്ത് കിടന്ന കല്ലിൽ ഇടിച്ചുവീണു. ഈ സമയം രണ്ടാം പാപ്പാൻ ആനയുടെ പുറത്തുണ്ടായിരുന്നു. ഉടൻ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. നീരിലായിരുന്ന ആനയെ അഴിച്ച് കഴിഞ്ഞ ദിവസം വനംവകുപ്പിെൻറ കണക്കെടുപ്പ് പരിശോധനക്കും വിധേയമാക്കിയിരുന്നു. രാവിലെ തറിയിൽ നിന്ന് അഴിച്ച് രാജേഷിെൻറ നേതൃത്വത്തിൽ തന്നെയായിരുന്നു അമ്പലത്തിൽ തൊഴീച്ച് മാറ്റി കെട്ടിയിരുന്നത്. അപ്പോഴൊക്കെയും ശാന്തനായിരുന്നുവേത്ര. രാജേഷ് നേരത്തെ പുതൃക്കോവിൽ ദേവസ്വത്തിെൻറ തന്നെ ഗണപതി എന്ന ആനയുടെ പാപ്പാനായിരുന്നു. ഗണപതി ചെരിഞ്ഞപ്പോൾ മടങ്ങി. പിന്നീട് രണ്ട് വർഷം മുമ്പാണ് പാർഥസാരഥിയുടെ പാപ്പാനായി ചുമതലയേൽക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ആന നീരിലായിരിക്കെ അന്ന് ആനയെ അഴിച്ച് മാറ്റിയതുൾപ്പെടെയും രാജേഷ് ആയിരുന്നു. 20 വർഷത്തിലധികമായി ആന തൊഴിലാളിയാണ് രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.