കൊച്ചി: വൈദ്യുതി ലൈൻ പൊട്ടിവീണുള്ള അപകടം ഇനിയുണ്ടായാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെ ന്ന് ഹൈകോടതി. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. മനുഷ്യജീ വൻ അമൂല്യമാണ്. അത് നഷ്ടമാകാതിരിക്കാൻ ഗൗരവത്തോെടയുള്ള ഇടപെടലുകളാണ് വേണ്ടതെന്നും കോടതി വാക്കാൽ പറഞ്ഞു.
ജൂൺ 10ന് തിരുവനന്തപുരം പേട്ടയിൽ കനത്ത മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ ഷോക്കേറ്റുമരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ കേസിൽ കക്ഷിചേർത്ത കോടതി ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനമൊരുക്കുന്ന നടപടിയാരംഭിച്ചതായും വിശദാംശങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്നും വ്യാഴാഴ്ച കേസ് പരിഗണിക്കവേ കെ.എസ്.ഇ.ബിയും സർക്കാറും അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി വിതരണ സുരക്ഷയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കാനുള്ള ചുമതല ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണെന്ന് വിലയിരുത്തിയാണ് ഉദ്യോഗസ്ഥനെ കോടതി കേസിൽ കക്ഷിചേർത്തത്. മഴക്കാലമായതിനാൽ അപകടസാധ്യതയുണ്ടെന്നും അപകടമുണ്ടാകുന്നത് തടയണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ വകുപ്പിന് പുറത്തുനിന്നുള്ള സഹായങ്ങൾ തേടാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.