നെടുങ്കണ്ടം: മൂന്നാം ക്ലാസുകാരിയായ മകളെ മർദ്ദിച്ചുവെന്ന പരാതിയിൽ മാതാവിനെതിരെ(28) കമ്പംമെട്ട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പെൺകുട്ടിയുടെ മൊഴിയെടുത്തു. യുവതിയുടെ ആദ്യവിവാഹത്തിലെ മകളെയാണ് മർദ്ദിച്ചത്. കൊച്ചുമകളെ ഉപദ്രവിക്കുന്നത് കണ്ട വല്യമ്മയാണ് വിവരം പൊലീസിൽ അറിയിച്ചത്.
യുവതിക്ക് രണ്ടാമത്തെ വിവാഹത്തിൽ ഒന്നര വയസുള്ള കുട്ടിയുമുണ്ട്. മൂത്ത കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മക്കും വല്യമ്മയ്ക്കും ഒപ്പം നിൽക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയെ യുവതി വഴക്കുപറയുന്നത് കേട്ട വല്യമ്മ അത് തടഞ്ഞു.
ഇതേ തുടർന്ന് യുവതി കുട്ടിയെയും തന്നെയും ആക്രമിച്ചെന്നാണ് വല്യമ്മയുടെ പരാതിയിൽ പറയുന്നത്. മർദ്ദനമേറ്റ എട്ട് വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.