കോഴിക്കോട്: മരണാനന്തരം അവയവദാനത്തിലൂടെ എട്ടുപേർക്ക് പുതുജീവനേകി ഡോ. അഖിലേഷും നിഷയും. തിരൂരിൽ ഹോമിയോ ക്ലിനിക് നടത്തുന്ന ബേപ്പൂർ വടക്കേടത്തുപറമ്പ് കാമ്പുറത്ത് വീട്ടിൽ അഖിലേഷിെൻറ (46) അവയവങ്ങൾ അഞ്ചുപേർക്കാണ് ദാനം ചെയ്തത്. രാമനാട്ടുകര വൈദ്യരങ്ങാടി അച്യുതം വീട്ടിൽ നിഷയുടെ (52) അവയവങ്ങൾ മൂന്നുപേർക്ക് ദാനം ചെയ്തു.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അഖിലേഷിെൻറ മസ്തിഷ്ക മരണം. ഇദ്ദേഹത്തിെൻറ ഒരു വൃക്ക ഇവിടെ വർഷങ്ങളായി ചികിത്സയിലുള്ള 57 കാരനാണ് മാറ്റിവെച്ചത്. ഡോ. സുനിൽ ജോർജ്, ഡോ. പൗലോസ് ചാലി, ഡോ. ജിതിൻ, ഡോ. ദീപ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. അഖിലേഷിെൻറ രണ്ടു കണ്ണുകൾ കോംട്രസ്റ്റ് ആശുപത്രിക്കും കൈമാറി. കരളും ഒരു വൃക്കയും മിംസ് ആശുപത്രിയിൽ മറ്റു രണ്ടുപേർക്കും മാറ്റിവെച്ചു. ഡോ. സജീഷ് സഹദേവന്, ഡോ. നൗഷിഫ്, ഡോ. അഭിഷേക് രാജന്, ഡോ. സീതാലക്ഷ്മി, ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. അനീഷ്കുമാർ, ഡോ. സജിത്ത് നാരായണൻ, ഡോ. കിഷോർ, ഡോ. രാഗേഷ് എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി.
മസ്തിഷ്കത്തില്‍ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 26നാണ് നിഷയെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയായിരുന്നു മസ്തിഷ്കമരണം. രണ്ടു വൃക്കകളും കരളുമാണ് നിഷയില്നിന്ന് സ്വീകരിച്ചത്.
കെ. ഹരിദാസെൻറയും പരേതയായ വിശാലയുടെയും മകനാണ് ഡോ. അഖിലേഷ്. ബേപ്പൂർ ഹൈസ്കൂൾ അധ്യാപിക സിന്ധുവാണ് ഭാര്യ. മക്കൾ: അദ്വൈത, സാരംഗ് ഭദ്രി. സഹോദരി: അഖില ബിന്ദു (അസി. പ്രഫ. -കോഴിക്കോട് മെഡി. കോളജ് ഫാർമസി). മലയാള മനോരമ സര്‍ക്കുലേഷന്‍ വിഭാഗം ജീവനക്കാരൻ സോമശേഖരനാണ് നിഷയുടെ ഭർത്താവ്. മക്കൾ: ആനന്ദ് മേനോൻ (കാനഡ), അഞ്ജന മേനോൻ. സഹോദരി: ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.