തിരുവനന്തപുരം: സ്വാശ്രയ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സംഘടന പ്രവർത്തനം അനുവദിക്കാൻ കഴിയുംവിധം നിയമനിർമാണം നടത്തണമെന്ന് ശിപാർശ. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.കെ. ദിനേശൻ കമ്മിറ്റി മൂന്നു മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചു.
റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ:
എല്ലാവർക്കും സമാധാനപരമായി യോഗംചേരാൻ അവകാശമുണ്ട്
വിദ്യാർഥികൾക്ക് ആയുധങ്ങളില്ലാതെ ഒത്തുചേരാനും സംഘടന രൂപവത്കരണത്തിനുമുള്ള സാധുത പരിശോധിക്കണം
സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളെ ഘട്ടംഘട്ടമായി സർക്കാർ സ്ഥാപനങ്ങളാക്കണം
സംയോജനം സംബന്ധിച്ച നിബന്ധനകൾ സൃഷ്ടിക്കാൻ സർക്കാറിന് അധികാരമുണ്ടാകും
യോഗ്യതയുള്ള ജീവനക്കാർക്ക് സർക്കാർ എയ്ഡഡ്--സ്വകാര്യ കോളജുകളിലെ തുല്യജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം നൽകണം
ജോലി ഭാരം, യോഗ്യത, വേതന സ്കെയിൽ, അലവൻസുകൾ, അവധി, പെരുമാറ്റം എന്നിവയെക്കുറിച്ച് വ്യക്തമായ നിയമം വേണം
കെ.എസ്.ആർ മൂന്നാംഭാഗത്ത് പറയുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്നില്ല. എന്നാൽ, നിയമങ്ങൾ അനുസരിച്ച് ശമ്പളവും മാനുഷിക സേവന സാഹചര്യവും ഒരുക്കണം
നഴ്സിങ് മേഖലയിൽ ആരോഗ്യവിഭാഗവും കേരള ആരോഗ്യ സർവകലാശാലയും പ്രത്യേകശ്രദ്ധ പതിപ്പിക്കണം
പ്ലസ് ടുവിന് ശേഷം ബി.എ അല്ലെങ്കിൽ ബി.എസ്സിയും ബി.എഡും നാലു വർഷംകൊണ്ട് ഒരുമിച്ച് നേടാവുന്ന കോഴ്സ് ആരംഭിക്കണം
സർക്കാറിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം പ്രത്യേകസമിതി രൂപവത്കരിച്ച് മെഡിക്കൽ- എൻജിനീയറിങ് ഒഴികെയുള്ള പ്രഫഷനൽ കോഴ്സുകളുടെയും അല്ലാത്തവയുടെയും പ്രവേശനം നിയന്ത്രിക്കാം, ട്യൂഷൻ ഫീസ് നിശ്ചയിക്കാം
ഇതിനായി പ്രത്യേക നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരാം
മാനേജ്മെൻറും വിദ്യാർഥികളും തമ്മിെല പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല-സംസ്ഥാന തലങ്ങളിൽ ഓംബുഡ്സ്മാൻ രൂപവത്കരിക്കാൻ നിയമഭേദഗതി വേണം
വിദ്യാർഥി സംഘടന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ലിങ്ദോ കമ്മിറ്റി റിപ്പോർട്ടിനും സുപ്രീംകോടതി വരുത്തിയ മാറ്റങ്ങൾക്കും അനുസരിച്ച് നടത്തണം
വൈസ് ചാൻസലർമാരുടെ സമിതിയുടെ ശിപാർശ അനുസരിച്ച് ഇേൻറണൽ അസസ്മെൻറ് സംവിധാനം നിയന്ത്രിക്കണം
ഇേൻറണലിൽ നിഷ്കർഷിക്കുന്ന മിനിമം സ്കോർ എടുത്തുകളയണം
ഇേൻറണലും അവസാനപരീക്ഷകളും കൂട്ടിച്ചേർത്ത് മിനിമം മാർക്ക് നിഷ്കർഷിക്കാം
സ്വാശ്രയ കോളജുകളിൽ പി.ടി.എ നിർബന്ധമാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.