തിരുവനന്തപുരം: സംസ്ഥാനത്തെ 1.37 ലക്ഷം കർഷകരും 1.17 ലക്ഷം ചെറുകിട സംരംഭകരും ബാങ്ക് വായ്പ കുരുക്കിൽ. 1,37,191കർഷകർ എടുത്ത 2404 കോടി വായ്പയും 1,17,497 ചെറുകിട സംരംഭകർ എടുത്ത 4643 േകാടി വായ്പയും കിട്ടാക്കട പരിധിയിലായി.
2019 ജൂൺ വരെയുള്ള കണക്കാണിത്. സാമ്പത്തികമാന്ദ്യത്തിെൻറ തീവ്ര സൂചനകൾ നൽകി സംസ്ഥാനത്ത് ബാങ്കുകളിലെ ഭവനവായ്പ കുറഞ്ഞു. ഒരുവർഷംകൊണ്ട് കുറഞ്ഞത് 4828 കോടി. െമാറേട്ടാറിയം അടക്കം നൽകിയിട്ടും ഇത്രയും പേരുടെ കാർഷികവായ്പ കിട്ടാക്കടമായത്. വ്യാഴാഴ്ച ചേരുന്ന സംസ്ഥാനതല ബാേങ്കഴ്സ് സമിതിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇൗ വിവരങ്ങൾ.
സംസ്ഥാനത്തെ ബാങ്കുകളിൽ മൊത്തം 13,665 കോടിയുടെ വായ്പകൾ കിട്ടാക്കടമായിയിട്ടുണ്ട്. അഞ്ച് ലക്ഷം പേരാണ് ഇവ എടുത്തത്. മുൻഗണനാമേഖലയിൽ 10,080 കോടിയുടെയും(3,86,923 പേർ) മുൻഗണനയിതര മേഖലയിൽ 3586 കോടിയുടെയും (1,20,246 അക്കൗണ്ടുകൾ) വായ്പകളാണ് കിട്ടാക്കടമായത്.
വിദ്യാഭ്യാസവായ്പ എടുത്തവരും തിരിച്ചടക്കാനാകാതെ കുഴങ്ങുകയാണ്. 59,965 പേർ എടുത്ത 1567 കോടിയുെട വിദ്യാഭ്യാസവായ്പയാണ് കിട്ടാക്കടപട്ടികയിൽ. 758 കോടിയാണ് ഭവനവായ്പ കിട്ടാക്കടം. 15,557 പേരാണ് മുടക്കിയത്. കയറ്റുമതി െക്രഡിറ്റ് - 19 കോടി, റിന്യൂവബിൾ എനർജി - 0.01 കോടി, സാമൂഹിക അടിസ്ഥാന സൗകര്യം -ഒരു കോടി എന്നിങ്ങനെയാണ് മുൻഗണനാമേഖലയിലെ മറ്റ് കിട്ടാക്കടങ്ങൾ. ഭവനവായ്പയിൽ ഒരുവർഷംകൊണ്ട് വന്ന കുറവ് ഞെട്ടിക്കുന്നതാണ്. 2018 ജൂണിൽ 33,253 കോടിയായിരുന്നു ബാങ്കുകൾ നൽകിയ ഭവനനവായ്പ. 2019 ജൂണിൽ 28,425 കോടിയായി. 4828 കോടി കുറവ്. മുമ്പ് എല്ലാ വർഷങ്ങളിലും ഭവനവായ്പ തുക വർധിക്കുകയായിരുന്നു. ഭവനവായ്പയിലെ കിട്ടാക്കടം 2.76 ശതമാനം മാത്രവുമാണ്.
വിദ്യാഭ്യാസവായ്പയാകെട്ട ജൂണിൽ 10,083 കോടിയായി ഉയർന്നു. 2018 ജൂണിൽ 9982 കോടിയായിരുന്നു. വിദ്യാഭ്യാസ വായ്പയിൽ 80 ശതമാനവും പൊതുമേഖലാബാങ്കുകളുടേതാണ്. സ്വകാര്യബാങ്കുകൾ നൽകിയത് 13 ശതമാനം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.