ചങ്ങനാശ്ശേരി: പണത്തെ ചൊല്ലി അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണില്‍(വാക്കയില്‍) കുഞ്ഞന്നാമ്മയെയാണ് (55) മകൻ നിധിൻ (27) കൊലപ്പെടുത്തിയത്. കൊലപാതകശേഷം നിധിൻ വിവരം മാതൃസഹോദരനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും മാതാവ് മരിച്ചു കിടക്കുന്ന ചിത്രം ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.
ശനിയാഴ്ച രാത്രി 10.30 നായിരുന്നു നാടിനെ നടുക്കിയ െകാലപാതകം. വാക്കുതർക്കത്തിനിടെ ചുറ്റികെകാണ്ട് കുഞ്ഞന്നാമ്മയുെട തലക്കടിച്ച നിധിന് പിന്നീട് കറിക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞന്നാമ്മയുടെ രണ്ടാമത്തെ മകനായ നിധിന് മൂന്നുമാസം മുമ്പാണ് ഷാര്‍ജയില്‍നിന്നും നാട്ടിലെത്തിയത്.
നാട്ടിലെത്തിയതിനുപിന്നാലെ കുഞ്ഞന്നാമ്മ നിധിെൻറ പക്കല്‍നിന്നും എഴുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ച് ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നത്രെ. ഭക്ഷണത്തെ ചൊല്ലിയും പ്രശ്നങ്ങളുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് തിരുവല്ലയില്‍നിന്ന് മദ്യം വാങ്ങി വീട്ടിൽ എത്തിയശേഷം ടി.വി വെക്കുന്നതിനെച്ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഇതിനിടെ, അമ്മയുടെ കൈയിലിരുന്ന കറിക്കത്തി പിടിച്ചുവാങ്ങി വെട്ടിവീഴ്ത്തി. തുടർന്ന് നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് അറുക്കുകയായിരുന്നു.
പിന്നീട് മദ്യപിച്ച ശേഷമാണ് കൊലപാതക വിവരം പുറത്തുപറഞ്ഞത്. മാതൃസഹോദരൻ അറിയിച്ചതനുസരിച്ച് അയല്‍വാസികള്‍ എത്തി. ഇയാളെ പിന്നീട് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞന്നാമ്മയുെട സംസ്കാരം നടത്തി. മറ്റൊരു മകൻ ജിതിൻ( ഷാർജ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.