കരിപ്പൂർ: വിമാനത്താവളം വഴി ലഹരിക്കടത്ത് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയവർ വീണ്ടും അതേ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതോടെ പിടിയിലായി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വൻതോതിൽ എം.ഡി.എം.എ കടത്തിയ കേസിലെ പ്രതികളായ ഊരകം സ്വദേശി ജസീം, മൂന്നിയൂർ സ്വദേശി അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) സംഘം അറസ്റ്റ് ചെയ്തത്.
വിദേശത്തുനിന്ന് പാർസൽ മാർഗം എത്തിച്ച 650 ഗ്രാം എം.ഡി.എം.എ കൈപ്പറ്റാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും അന്വേഷണ സംഘത്തി വലയിലായത്. ഇവർ ലഹരിക്കടത്ത് തുടരുന്നതായി ഡി.ആർ.ഐക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്.
കഴിഞ്ഞ വർഷം കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ എം.ഡി.എം.എ കടത്തിയ കേസിലെ പ്രധാന പ്രതികളാണ് ഇവർ. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇതേ കുറ്റകൃത്യം ആവർത്തിച്ചത്. ലഹരിക്കടത്തിൽ ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡി.ആർ.ഐ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.