തന്‍റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഡോ. നജ്മ

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട തന്‍റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ. നജ്മ. കളമശേരി മെഡിക്കല്‍ കോളേജിലെ വീഴ്ചകള്‍ വെളിപ്പെടുത്തിയ നജ്മ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

രണ്ട് പേരുടെ കാര്യം മാത്രമാണ് താൻ പറഞ്ഞത്. നല്ലവരായ ഒരുപാട് പേർ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്‍റെ ശവപ്പറമ്പായി മെഡിക്കൽ കോളജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു. ആശുപത്രിക്കെതിരെയോ ഡോക്ടര്‍മാര്‍ക്കെതിരെയോ താന്‍ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും ഡോ. നജ്മ പ്രതികരിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ റസിഡൻ്റ് ഡോക്ടറായിരുന്ന നജ്മ കോവിഡ് രോഗിക്ക് ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചതെന്ന് നഴ്സിങ് ഓഫീസർ ജലജയുടെ ഓഡിയോ സന്ദേശം ശരിയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.