തിരുവനന്തപുരം: ആവശ്യങ്ങൾ പരിഹരിക്കാൻ ആരോഗ്യമന്ത്രി രണ്ടാഴ്ച ആവശ്യപ്പെട്ടതിനെ തുടർന്ന് സമരപരിപാടികൾ രണ്ടാഴ്ചത്തേക്ക് മരവിപ്പിക്കാൻ കെ.ജി.എം.സി.ടി.എ തീരുമാനിച്ചു. ബുധനാഴ്ച നടന്ന ചർച്ചയിലാണ് പ്രശ്ന പരിഹാരത്തിന് പ്രാഥമിക ധാരണയായത്. അതേസമയം, ധാരണ പ്രകാരം തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ 11ന് തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ചക്കുശേഷം പുനരാരംഭിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
2017 ജൂലൈ ഒന്നുമുതലുള്ള നോൺ പ്രാക്ടീസിങ് അലവൻസ് കുടിശ്ശികയും പേഷ്യൻറ് കെയർ അലവൻസ് കുടിശ്ശികയും അനുവദിക്കണമെന്ന് ശക്തമായി ശിപാർശ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തെപ്പറ്റി പഠിച്ച് തീരുമാനം അറിയിക്കാൻ നിയോഗിച്ച സമിതി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും. ഇക്കാര്യങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമായിരിക്കില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയും യോഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.