കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ 50 സാക്ഷികൾക്ക് കോടതി സമൻസ്. മൊഴി നൽകാനായി ഹാജരാവാൻ നിർദേശിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി സമൻസ് അയച്ചത്. ഈ മാസം ഒമ്പതുമുതലാവും ഇവരുടെ വിസ്താരം. ഒമ്പത്, 16, 17, 22, 24, 25, 29, 30 തീയതികളിലാണ് വിസ്താരം. നടന്മാരായ സിദ്ദീഖ്, മുകേഷ്, നടി ഭാമ, സംവിധായകൻ ജീൻപോൾ, നിർമാതാവ് ആേൻറാ ജോസഫ് എന്നിവർ 50 പേരിലുണ്ട്.
നേരത്തേ കുഞ്ചാക്കോ ബോബൻ, ലാൽ, മഞ്ജു വാര്യർ എന്നിവരെ വിസ്തരിച്ചിരുന്നു. അതിനിടെ, ദിലീപും പൾസർ സുനിയും തൃശൂരിലെ ടെന്നിസ് അക്കാദമിയിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടെന്ന് മൊഴിനൽകിയ സാക്ഷിയെ വ്യാഴാഴ്ച ക്രോസ് വിസ്താരം നടത്തി.'ജോർജേട്ടൻസ് പൂരം' സിനിമയുടെ ഷൂട്ടിങ്ങിനിടെ ദിലീപിനെ കാണാൻ പൾസർ സുനി എത്തിയെന്നായിരുന്നു ടെന്നിസ് അക്കാദമിയിലെ ജീവനക്കാരൻ വാസുദേവൻ മൊഴി നൽകിയത്. ഈ സമയം ദിലീപും കോടതിയിൽ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.