തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഇന്നലെ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് എല്ല ാവരും അറിഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വ് യക്തമാക്കി.
ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞുമോളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച കേരളത്തിന് ഈ വാര്‍ത്ത നടുക്കമായി. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിെൻറയും നാടിെൻറയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും അനുശോചനം അറിയിച്ചു.
ദേവാനന്ദയുടെ മരണത്തിൽ നാട്ടുകാർ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിച്ച് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവനന്ദയുടെ മരണത്തിൽ പഴുതടച്ച അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
ദേവനന്ദയുടെ മരണത്തിൽ മമ്മൂട്ടിയും ആദരാഞ്ജലി അറിയിച്ചു. ഒരുനാടിെൻറ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ദുൽഖർ സൽമാൻ, അജു വർഗീസ്, നിവിൻ പോളി തുടങ്ങിയവരും ആദരാഞ്ജലികൾ നേർന്നു.
വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് പ്രദീപ് കുമാര്‍ – ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ കാണാതായത്. തെരച്ചിലിനൊടുവിൽ മൃതദേഹം ഇന്ന് രാവിലെ ഇത്തിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. ദേവനന്ദയുടെ വീട്ടില്‍ നിന്ന് എഴുന്നൂറു മീറ്റര്‍ അകലെ റബര്‍തോട്ടം കഴിഞ്ഞ് പുഴയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിെൻറ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.