തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഡി.പി.സി കൂടാൻ വൈകുന്നതിലുള്ള കാലതാമസം ശീതസമരമാണെന്ന രീതിയിലുളള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകർ അറിയിച്ചു. ഡി.പി.സിയുടെ പരിഗണയിൽ വരുന്ന ഉദ്യോഗസ്ഥരുടെ വിജിലൻസ് കേസ് ഉൾപ്പെടെയുള്ള നടപടികളുടെ പൂർവകാല ചരിത്രം ശേഖരിക്കുന്നതിനുള്ള കാലതാമസം കൊണ്ടാണ് ഡി.പി.സി മാറ്റി വെച്ചത്.
അത് ലഭ്യമാകുന്ന മുറക്ക് തന്നെ ഡി.പി.സി കൂടുമെന്നും മറ്റുളള പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഗതാഗത സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.