കുറ്റ്യാടി(കോഴിക്കോട്): കായക്കൊടിയിൽ കനാലിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ കുട്ടികൾ മുങ്ങിമരിച്ചു. കായക്കൊടി ടൗണിനു സമീപം കല്ലിടുക്കിൽ പ്രത്യുഷിെൻറ മകൾ കന്മയ (13), കന്മയയുടെ മാതൃബന്ധു തൂണേരി വേറ്റുമ്മൽ വെള്ളൂർ റോഡിൽ കീഴന സത്യെൻറ മകൻ സൗരവ് (12) എന്നിവരാണ് കുറ്റ്യാടി ജലസേചന പദ്ധതി മെയിൻ കനാലിൽ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കിൽ മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരികൂടി അപകടത്തിൽ പെട്ടെങ്കിലും ഒരു മരത്തിെൻറ വേരിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
കുറ്റ്യാടി ശ്രീഹരി വിദ്യാപീഠത്തിൽനിന്ന് എട്ടാംക്ലാസിലേക്ക് ജയിച്ച കലാകാരി കൂടിയായ കന്മയക്ക് വള്ളത്തോൾ കലാമണ്ഡലത്തിൽ പ്രവേശനം ലഭിച്ചതാണ്. മാതാവ്: പ്രബിന. സഹോദരി: കവിത്രയ. കന്മയയുടെ വീട്ടിൽ വിരുന്നു വന്നതാണ് സൗരവ്. ഇരിങ്ങണ്ണൂർ ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് സത്യൻ കണ്ണൂരിൽ പാരലൽ കോളജ് അധ്യാപകനാണ്. മാതാവ്: രിജിന. സഹോദരൻ: സചിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.