കൊയിലാണ്ടിയിൽ പത്തൊമ്പതുകാരിയുടെ മരണം; മുത്തച്ഛൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തൊമ്പതുകാരി ആത്മഹത്യ ചെയ്ത കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയോട് 62കാരനായ മുത്തച്ഛൻ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. ഈ മാസം 17ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകള്‍ ജീവനൊടുക്കിയെന്ന് മനസിലാക്കിയ മാതാവ് വടകരയിലുള്ള തന്റെ പിതാവിനെ വിളിച്ചുവരുത്തി. ഇദ്ദേഹം എത്തി വാതിൽ ചവിട്ടിത്തുറന്ന് പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് മാതാവിന്റെ വിശദീകരണം. അവിടെ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പെൺകുട്ടിയുടെ മാതൃ പിതാവ് എടുത്തു മാറ്റിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്.

അങ്ങനെ ഒരു കുറിപ്പില്ലെന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിക്കുകയായിരുന്നു. ഇതിൽ നിന്നാണ് കുട്ടിയായിരിക്കുമ്പോൾ മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയെന്ന കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നത് എന്നാണ് വിവരം.

Tags:    
News Summary - Death of 19-year-old girl; grandfather arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.