തിരുവമ്പാടി: കൂടരഞ്ഞി കോലോത്തുംകടവ് പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോലോത്തുംകടവ് മേച്ചേരി ഷമീറിെൻറ (33) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെ പുഴയിൽ കണ്ടത്. കോലോത്തുംകടവ് പമ്പ് ഹൗസിന് സമീപം അഴിച്ചു വെച്ച വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് ഒഴുക്കിൽപെട്ടതാകാമെന്നാണ് നിഗമനം. ബുധനാഴ്ച രാത്രി വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ലത്രെ. വ്യാഴാഴ്ച രാവിലെയും ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പുഴക്കരയിൽ വസ്ത്രങ്ങൾ കണ്ടത്. ഇവിടെത്തെ പമ്പ് ഹൗസിലെ ഓപറേറ്ററായിരുന്നു ഷമീർ.
മൃതദേഹം തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനയച്ചു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കോലോത്തുംകടവ് ജുമാ മസ്ജിദിൽ. പിതാവ്: പരേതനായ ഷാജഹാൻ. മാതാവ്: പാത്തക്കുട്ടി. ഭാര്യ: ഹബീബ. മകൻ: ഷഹാൻ, (എൽ.കെ.ജി വിദ്യാർഥി അലിഫ് ഇംഗ്ലീഷ് സ്കൂൾ കൂടരഞ്ഞി). സഹോദരങ്ങൾ: ഷാജി, ഷമീന, ഷറീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.