തിരുവനന്തപുരം: ഒാഖി ദുരന്തമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലുൾപ്പെടെ അധികൃതർ തുടരുന്ന അലംഭാവങ്ങൾ അക്കമിട്ട് നിരത്തി ജോൺപോൾ, ഡൽഹിയിൽ തിരിച്ചെത്തിയാൽ നിങ്ങൾക്കുവേണ്ടി സംസാരിക്കുമെന്ന് നിയുക്ത കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ ഉറപ്പും. ഒാഖി ദുരന്തത്തിലകപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധി വിഴിഞ്ഞത്തെത്തിയപ്പോഴാണ് പിതാവ് ഉൾപ്പെടെ നാല് ബന്ധുക്കൾ മടങ്ങിവരാനുള്ള ജോൺപോൾ എന്ന യുവാവ് തെൻറയും മറ്റ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും ദുരിതം വിവരിച്ചത്. ഗൾഫിൽ സേഫ്റ്റി ഒാഫിസറായി ജോലി നോക്കിയിരുന്ന ഇൗ യുവാവ് ഹിന്ദിയിലാണ് രാഹുലിനോട് സംസാരിച്ചത്.
വിഴിഞ്ഞത്തുനിന്ന് 12 പേരുമായി വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയ സംഘത്തിൽ അംഗങ്ങളായിരുന്നു ഇദ്ദേഹത്തിെൻറ പിതാവ് സേവ്യർ, അളിയൻ ശബരിയാർ, ഇളയച്ഛൻ വെള്ളയൻ എന്ന ക്രിസ്റ്റടിമ, സഹോദരൻ ഷാജി എന്നിവർ. ഒാഖി ദുരന്തമുണ്ടായപ്പോൾതന്നെ കടലിൽ തിരച്ചിലിന് പോകാൻ തങ്ങൾ തീരസംരക്ഷണസേനയുടെ സഹായം തേടി. എന്നാൽ, അവർ നിരാകരിക്കുകയായിരുന്നു. തുടർന്ന്, ഇടവക ഇടപെട്ട് ഒരു ബോട്ടിൽ തങ്ങൾ പോയി 10 പേരെ രക്ഷിച്ച് കരക്കെത്തിച്ചു. അപ്പോഴും തീരസംരക്ഷണസേനയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. മൂന്നാം ദിവസം വള്ളത്തിൽ പോയും ഒമ്പത് പേരെ രക്ഷിച്ച് കരക്കെത്തിച്ചു.
വിഴിഞ്ഞത്തുനിന്ന് വള്ളങ്ങളിൽ പോയ 25 പേർ മടങ്ങിയെത്താനുണ്ട്. അവരെ കണ്ടെത്താൻ നടപടിയുണ്ടാകണമെന്ന് വികാരാധീനനായി ജോൺ പറഞ്ഞു. മാതാവിന് സുഖമില്ലാതായതിനാൽ ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ജോൺപോൾ ഇപ്പോൾ ഇവിടെ ഒാേട്ടാറിക്ഷ ഒാടിച്ചാണ് ഉപജീവനം നടത്തുന്നത്. ജോൺ ഇക്കാര്യം പറയുന്നതിനിടെ തീരസംരക്ഷണസേനക്കെതിരെ ശക്തമായ പ്രതിേഷധവുമായി സ്ത്രീകൾ ഉൾപ്പെടെ രംഗത്തെത്തി. സേനയുടെ സേവനം തങ്ങൾക്ക് വേണ്ടെന്നും തങ്ങളുടെ സുരക്ഷ തങ്ങൾ നോക്കിക്കൊള്ളാമെന്നും അവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വികാരമെല്ലാം ഉൾക്കൊള്ളുെന്നന്നും ഡൽഹിയിൽ മടങ്ങിയെത്തിയാൽ പ്രശ്നങ്ങൾ കേന്ദ്രസർക്കാറിന് മുമ്പാകെ ഉൾപ്പെടെ അവതരിപ്പിക്കുമെന്നും ഉറപ്പ് നൽകിയാണ് രാഹുൽ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.