കാക്കനാട്: തെലങ്കാന സ്വദേശിയായ ബ്യൂട്ടി പാർലർ ജീവനക്കാരനെ കുത്തേറ്റ് മരിച്ച നില യിൽ കണ്ടെത്തി. ഇൻഫോ പാർക്കിന് സമീപത്തെ മസ്കിൻ ബ്യൂട്ടി പാർലറിലെ മാനേജരായ സെക്കന്ത രാബാദ് യാപ്രാൾ ഐ.ടി.ഐ എംപ്ലോയീസ് കോളനി സ്വദേശിയായ വിജയ് ശ്രീധരനാണ് (28) കൊല്ലപ്പെട്ടത്. കാക്കനാടിനടുത്ത് തെങ്ങോട് വായനശാല ജങ്ഷന് സമീപമാണ് സംഭവം.
സ്ഥാപനത്തിലെ സഹപ്രവർത്തകനും സെക്കന്തരാബാദ് സ്വദേശിയുമായ ചണ്ടി രുദ്രയാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൂർച്ചയേറിയ ആയുധമുപയോഗിച്ച് വയറിെൻറ ഇടതുഭാഗത്ത് ആഴത്തിൽ കുത്തി മുറിവേൽപിച്ചതാണ് മരണ കാരണം. ശനിയാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പാർലറിൽ പോകാൻ സമയമായിട്ടും ഇരുവരെയും കാണാത്തതിനാൽ മുറിയിൽ കയറി നോക്കിയ മറ്റ് ജീവനക്കാരാണ് വിജയ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇൻഫോപാർക്കിനടുത്ത് ഇടച്ചിറയിലെ അത്യാധുനിക ബ്യൂട്ടി പാർലറിലെ ജീവനക്കാരായിരുന്ന വിജയും ചണ്ടിയും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇരുവരും മദ്യപിച്ച ശേഷമാണ് മുറിയിലേക്ക് പോയത്. പിന്നീട് മുറിയിൽ വാക്കേറ്റം നടന്നതായി മറ്റ് തൊഴിലാളികൾ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൃത്യം നടത്തിയശേഷം പ്രതി െട്രയിനിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.