കൊച്ചി: കുറ്റപത്രം നൽകിയത് മറച്ചുവെച്ച് ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യം ഹൈകോടതിതന്നെ റദ്ദാക്കിയതോടെ, പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വീണ്ടും അറസ്റ്റിലായി. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിെൻറ പേരിലാണ് പ്രതിയായ സഫർ ഷാക്ക് (32) ജാമ്യം ലഭിച്ചതെന്ന് വ്യക്തമായതോടെ ജാമ്യം റദ്ദാക്കാൻ സർക്കാറിെൻറ പുനഃപരിശോധന ഹരജി അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയായിരുന്നു. പിന്നാലെ എറണാകുളം കുമ്പളം സ്വദേശിയായ പ്രതിയെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കോടതി ഇയാളെ റിമാൻഡ് ചെയ്തു.
മേയ് 12ന് വിഡിയോ കോൺഫറൻസിങ് വഴി നടന്ന അവധിക്കാല സിറ്റിങ്ങിലൂടെയാണ് പ്രതി ജാമ്യം സമ്പാദിച്ചത്. ജനുവരി ഏഴിന് പെൺകുട്ടി കൊല്ലപ്പെട്ടതിെൻറ പിറ്റേന്നുതന്നെ അറസ്റ്റിലാവുകയും 80 ദിവസത്തിന് ശേഷം ഏപ്രിൽ ഒന്നിന് അന്വേഷണ സംഘം എറണാകുളം പോക്സോ കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച വിവരം േപ്രാസിക്യൂട്ടറും കോടതിയെ അറിയിക്കാത്തതിനെ തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.