കണ്ണൂർ: തലശ്ശേരി ബാറിലെ യുവ അഭിഭാഷകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബ്ലേഡ് മാഫിയ തലവൻ അറസ്റ്റിൽ. കടമ്പൂരിലെ നിവേദ്യത്തിൽ പ്രിയ രാജീവൻ (38) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആർ.എസ്.എസുകാരനായ കോയ്യോട്ടെ കൊടിവളപ്പിൽ ഹൗസിൽ കെ.വി.സിനോജിനെ (30) ഡിവൈ.എസ്.പി സദാനന്ദെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
നവംബർ13നാണ് അഭിഭാഷക ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിൽ പ്രിയ സൂചിപ്പിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച പൊലീസ്, നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് സിനോജിനെ അറസ്റ്റ് ചെയ്തത്. കടം വാങ്ങിയ പണത്തിൽ ഏറെയും തിരിച്ചു നൽകിയിരുന്നുവെങ്കിലും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് പ്രിയ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.
പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രിയയുടേതടക്കം നിരവധി ആധാരങ്ങളും മുദ്രപത്രങ്ങളും െപാലീസ് കണ്ടെടുത്തു. സ്ഥലത്തിെൻറ ആധാരം ഈട് നൽകി പ്രിയ സിനോജിൽ നിന്ന് ആറ്് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. പല ഘട്ടങ്ങളിലായി മുതലും പലിശയും നൽകി.
എന്നാൽ, മുതലും പലിശയും ഉൾപ്പെടെ ഇനിയും വൻ തുക നൽകണമെന്ന് സിനോജും സംഘവും വീട്ടിലെത്തിയും ഫോണിലും പ്രിയയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് പ്രിയ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി. അറസ്റ്റിലായ സിനോജ് എടക്കാട്, ചക്കരക്കല്ല് സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നും കർണാടകയിൽ കുഴൽപണക്കാരെ ആക്രമിച്ച് ഒരു കോടി രൂപ കവർന്ന കേസിൽ പിടിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.