അരീക്കോട് (മലപ്പുറം): ലഹരിഗുളിക വിതരണം ചെയ്യുന്നതിനിടെ പിടിയിലായ ഇതര സംസ്ഥാനക്കാരൻ അരീക്കോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടു. ഞായറാഴ്ച അരീക്കോട്ട് നിന്ന് പിടിയിലായ കൊൽക്കത്ത ഹസ്നാബാദ് ബയ്ലാനി ബിസ്പൂർ സ്വദേശി മുഹമ്മദ് റസലാണ് (20) തിങ്കളാഴ്ച പുലർച്ചെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
പ്രാഥമികാവശ്യങ്ങൾക്കെന്ന വ്യാജേന ലോക്കപ്പിൽ നിന്നിറങ്ങി പാറാവുകാരനെ തള്ളി മാറ്റിയാണ് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഊർജിത തെരച്ചിൽ ആരംഭിച്ചു. മനോരോഗികൾക്ക് നൽകുന്ന പ്രത്യേകതരം ഗുളികയാണ് ഇയാൾ വിതരണം ചെയ്തിരുന്നത്. 100 എണ്ണം ഉൾക്കൊള്ളുന്ന ഒരു പാക്കിന് യഥാർഥ വില 480 രൂപ ആണെങ്കിലും 2000 രൂപക്ക് മെഡിക്കൽ ഷോപ്പുകാരും 2500 രൂപക്ക് ഇടനിലക്കാരും വിൽപന നടത്തുന്ന നൈട്രോസൻ ഗുളികയാണ് ഇയാൾ വിതരണം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.