കൊച്ചി: നിയന്ത്രണം വിട്ട് ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ച സംഭവത്തില്‍ ക്രെയിന്‍ ഓപറേറ്റര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി അനുരാജ് മോറയാണ്(43) അറസ്റ്റിലായത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ഇയാൾക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. എറണാകുളം ടൗണ്‍ ഹാളിനോട് ചേര്‍ന്ന പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കാൻ എത്തിയ എരമല്ലൂര്‍ സ്വദേശി റിയാസ് ഇബ്രാഹിമാണ് (21) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അരൂര്‍ സ്വദേശി അഭിനവ്(21) ആശുപത്രി വിട്ടു.
എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പാലം ഇറങ്ങി വരുകയായിരുന്ന ക്രെയിന്‍ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ഇന്ധനം നിറക്കാൻ എത്തി ബൈക്കില്‍ കാത്ത് നിൽക്കുകയായിരുന്നു റിയാസും അഭിനവും. പെട്ടെന്ന് ഓടിമാറാൻ കഴിയാതിരുന്നതിനെ തുടർന്ന് ക്രെയിൻ റിയാസിെൻറ മേലേക്ക് പാഞ്ഞുകയറി. ഗുരുതര പരിക്കേറ്റ റിയാസിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ ട്രസ്റ്റിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കും അടിവയറിനും ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.