തൃശൂർ: വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര സാത്താെൻറ സന്തതിയെന്ന് വിളിച്ച് സി.പി.എം നേതാവ് ബേബി ജോൺ. ലൈഫ് പദ്ധതി തകർക്കാനുള്ള യു.ഡി.എഫ് നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ബഹുജന സത്യാഗ്രഹത്തിലായിരുന്നു ബേബി ജോണിെൻറ പരാമർശം.
''നിസ്വരായ മനുഷ്യ മക്കൾക്ക് അഭയം നൽകുന്നതിന് വേണ്ടി ചിട്ടപ്പെടുത്തിയ പദ്ധതിയ തകർക്കാൻ ദുഷ്ട നീക്കങ്ങൾ നടത്തുന്ന സാത്താെൻറ സന്തതിയെ സാമൂഹ്യ ജീവിതത്തിൽ ബഹിഷ്കരിക്കാൻ പൗരബോധം നഷ്ടപ്പെടാത്ത നമുക്ക് സാധിക്കേണ്ടതുണ്ട്'' - എന്നായിരുന്നു ബേബി ജോണിെൻറ വാക്കുകൾ.
സ്വന്തം മണ്ഡലമായ വടക്കാഞ്ചേരിയിൽ ഒരു വികസനപ്രവർത്തനം പോലും നടത്താത്ത അനിൽ അക്കര ഭവനരഹിതർക്ക് വീട് ലഭിക്കുന്ന പദ്ധതി തകർക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. പദ്ധതിയിൽ നിന്ന് കമീഷൻ ലഭിക്കാത്തതാണ് അനിൽ അക്കരയെ പ്രകോപിപ്പിച്ചതെന്നും സർക്കാറിനേയും വടക്കാഞ്ചേരി നഗരസഭയേയും മന്ത്രി എ.സി മൊയ്തീനേയും അപമാനിക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം, ബേബി ജോണിെൻറ പരാമർശത്തിനെതിരെ അനിൽ അക്കര രംഗത്തെത്തി. തനിക്ക് ജീസസ് ക്രൈസ്റ്റിെൻറ ഛായയാണോ സാത്താെൻറ ഛായയാണോ ഉള്ളതെന്ന് തെൻറ പടവും കണ്ണാടിയിൽ അദ്ദേഹത്തിെൻറ മുഖവും നോക്കിയാൽ മനസ്സിലാവുമെന്ന് അനിൽ അക്കര പ്രതികരിച്ചു.
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ റെഡ് ക്രസൻറാണെന്ന സർക്കാർ വാദം തെറ്റാണെന്നും ലൈഫ് മിഷനാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്നും വാർത്തസമ്മേളനത്തിൽ രേഖകൾ പ്രദർശിപ്പിച്ച് എം.എൽ.എ പറഞ്ഞു.
ലൈഫ് മിഷൻ യൂണിടാക്കിെൻറ പദ്ധതി അംഗീകരിച്ചതിെൻറ രേഖകൾ പുറത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.സി. മൊയ്തീൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തത്. ഈ ഇടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.