മോൻസൺ വിവാദത്തിൽ കെ. സുധാകരനെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: പുരാവസ്ത- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കല്‍ വിവാദത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ ലക്ഷ്യം വെക്കേണ്ടതില്ലെന്ന് സി.പി..എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് നിലപാട്.

മോൻസൺ കേസിൽനല്ല രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. വിശദാംശങ്ങള്‍ പുറത്ത് വരാനുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിലെ അഭിഭാഷകരുമായി നിയമനടപടികൾ സംബന്ധിച്ച് സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തന്‍റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച പരാതിക്കാരൻ അനൂപിനെതിരെ മാനനഷ്ടക്കേസ് നൽകാനും സുധാകരൻ തീരുമാനിച്ചിട്ടുണ്ട്.

മോൻസണുമായി ബന്ധപ്പെട്ട ഡൽഹിയിലെ 'ഫെമ' കേസിൽ കെ. സുധാകരൻ എം.പിയും ഇടപെട്ടതായി പരാതിക്കാരനായ അനൂപ് മൊഴി നൽകിയിരുന്നു. ഫെമ കേസുമായി ബന്ധപ്പെട്ട് കേസ് നടത്തുന്ന ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം വേണമെന്ന് മോൻസൺ ആവശ്യപ്പെട്ടു.

സുധാകരെൻറ നേതൃത്വത്തിൽ പാർലമെന്‍റിന്‍റെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ട് അയക്കണമെന്നും അതിനാണ് അടിയന്തരമായി പണം വേണ്ടതെന്നും എം.പിയോട് നേരിട്ട് സംസാരിച്ച് ബോധ്യപ്പെടുത്താമെന്നും പറഞ്ഞു. 2018 ഡിസംബർ 22ന് കലൂരിലെ വീട്ടിലെത്തി എം.പിയുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തു. ഡൽഹിയിലെ ഫെമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉടൻ പരിഹരിക്കാമെന്ന് എം.പി അവിടെവെച്ച് ഉറപ്പുനൽകി. എം.പിയുടെ സാന്നിധ്യത്തിൽ അനൂപ് 25 ലക്ഷം കൈമാറുകയും ചെയ്തതായി അനൂപിന്‍റെ പരാതിയിലുണ്ട്.

Tags:    
News Summary - CPM state secretariat says Sudhakaran should not be targeted in the Monson Mavunkal controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.