തിരുവല്ലയിൽ സി.പി.എം നേതാവിനെ കുത്തിക്കൊന്നു; കൊന്നത് ആർ.എസ്.എസെന്ന് സി.പി.എം

തിരുവല്ല (പത്തനംതിട്ട): സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അക്രമിസംഘം കുത്തിക്കൊന്നു. തിരുവല്ല പെരിങ്ങര സ്വദേശി പി.ബി. സന്ദീപ് കുമാറാണ് (33) വ്യാഴാഴ്ച രാത്രി എട്ടരയോടെ ചാത്തങ്കരിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് പിന്നിൽ ആർ.എസ്.എസ്സാണെന്ന് സി.പി.എം ആരോപിച്ചു.

ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ കുത്തിയതെന്നാണ് വിവരം. ആർ.എസ്‌.എസ് പ്രവര്‍ത്തകരായ കണ്ണന്‍ എന്നുവിളിക്കുന്ന കണിയംപമ്പിൽ ജിഷ്ണു, ശ്രീജിത്ത് എന്നിവരാണ് കുത്തിയതെന്ന് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. 11 കുത്താണ് ശരീരത്തിലുള്ളത്. മദ്യപിച്ചെത്തിയ പ്രതികള്‍ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു. അതിനുശേഷം പോകുന്നവഴി ബൈക്കില്‍ പിന്തുടര്‍ന്ന് കുത്തി വീഴ്ത്തുകയായിരുെന്നന്നാണ് പറയുന്നത്.

കുറച്ചുദിവസമായി പെരിങ്ങര മേഖലയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം നിലനിന്നിരുന്നു. മുമ്പ് കാര്യമായ രാഷ്ട്രീയ സംഘർഷം ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇത്. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സന്ദീപ് ഡി.വൈ.എഫ്.ഐ താലൂക്ക് ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു.

അടുത്തകാലത്ത് കേസിൽ പ്രതിയായി ജയിൽവാസം കഴിഞ്ഞ് പുറത്തുവന്ന ആർ.എസ്.എസ് നേതാവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കൃത്യം നടത്തിയതെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ബി. സനൽകുമാർ ആരോപിച്ചു. സുനിതയാണ് സന്ദീപിെൻറ ഭാര്യ.

Tags:    
News Summary - CPM leader stabbed to death in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.