കോഴിക്കോട്: സി.പി.എമ്മും ആർ.എസ്.എസും അക്രമത്തിെൻറ പാതയിലാണെന്ന് കോൺഗ്രസ് അധ ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിൽ അക്രമം മാത്രമാണ് സി.പി.എം ചെയ്യുന്നതെന്ന് സംസ്ഥാന ത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോഴിക്കോട് കടപ്പുറ ത്ത് നടന്ന ‘ജനമഹാ റാലി’ ഉദ്ഘാടനം ചെയ്ത് അദ്ദേഹം കുറ്റപ്പെടുത്തി.
കാസർകോട് പെരിയയിൽ നിരപരാധികളായ ചെറുപ്പക്കാരെയാണ് സി.പി.എം െകാന്നത്. അക്രമം തുടരാമെന് നാണ് അവർ വിചാരിക്കുന്നതെങ്കിൽ അത് നടക്കാൻ പോകുന്നില്ല. കേരളം നീതിയുടെ മണ്ണാണ്. പ െരിയയിൽ കൊല്ലെപ്പട്ട ചെറുപ്പക്കാർക്ക് നീതി ലഭിക്കും. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് സി.പി.എം തിരിച്ചറിയുന്ന കാലം വരും. അക്രമം ദുർബലരുടെ ആയുധമാണ്. ഹിംസയെ അഹിംസയെക്കൊണ്ട് നേരിടണം -രാഹുൽ കൂട്ടിച്ചേർത്തു.
കേരളത്തിലെ കശുവണ്ടി, റബർ മേഖലയെല്ലാം തകർച്ചയിലാണ്. പ്രളയകാലത്ത് സി.പി.എം എവിടെയായിരുന്നെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കേരളത്തിൽ യു.ഡി.എഫ് ശക്തമാണെന്ന് പറഞ്ഞ അദ്ദേഹം, േകാൺഗ്രസിെൻറയും യു.ഡി.എഫിെൻറയും വീര്യം എതിരാളികൾക്ക് കാണിച്ചുെകാടുക്കണമെന്ന് പ്രവർത്തകരെ ആഹ്വാനം ചെയ്തു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ റഫാൽ കരാർ വിഷയത്തിൽ നീതിനടപ്പാക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനിൽ അംബാനിയും ജയിലിലാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. റഫാൽ അഴിമതിയിൽ ഒരാളെയും നിയമത്തിൽനിന്ന് രക്ഷപ്പെടാൻ കോൺഗ്രസ് അനുവദിക്കില്ല. റാഫേൽ ഇടപാടിൽ 30,000 കോടി രൂപ ഇന്ത്യക്ക് നഷ്ടപ്പെട്ടത് മോദി നേരിട്ട് ഇടപെട്ട കരാർ പ്രകാരമാെണന്നും ഇന്ത്യൻ വ്യോമസേനയോട് നീതിചെയ്യുമെന്നും രാഹുൽ വ്യക്തമാക്കി.
റഫാൽ കരാർ ഏറ്റവും വലിയ കരാറായിരുന്നു. യു.പി.എ ഭരണകാലത്ത് 95 ശതമാനവും പൂർത്തിയാക്കിയ കരാർ മോദി പാരിസിൽ അനിൽ അംബാനിക്കൊപ്പം പോയി അട്ടിമറിക്കുകയായിരുന്നു. രാജ്യത്തോട് സംസാരിക്കുന്ന മോദി, രാജ്യത്തെ ജനങ്ങളെ കേൾക്കുന്നില്ല. സ്വന്തം ‘മൻ കി ബാത്ത്’ പറയലല്ല പ്രധാനമന്ത്രിയുടെ ജോലി. പാവങ്ങളുടെ വികാരമുൾക്കൊണ്ട് വിനയാന്വിതനാവുകയാണ് മോദി ചെയ്യേണ്ടത്. താൻ പറയുന്നത് കേള്‍ക്കുന്ന ജനങ്ങളെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ‘മൻ കി ബാത്തി’നിടയിൽ രാജ്യത്തിെൻറ പണം ചുരുക്കം ചില സമ്പന്നർ കടത്തിക്കൊണ്ടുപോവുകയാണ്. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്കാരങ്ങൾ രാജ്യത്തെ തകർത്തു.
േകാൺഗ്രസ് അധികാരത്തിലെത്തിയാൽ 2019ൽതന്നെ പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ നിയമം പാസാക്കുമെന്ന് രാഹുൽ ആവർത്തിച്ചു. സർക്കാർ ജോലിക്ക് 33 ശതമാനം വനിത സംവരണവും ഏർപ്പെടുത്തും. മിനിമം വരുമാന രേഖ നടപ്പാക്കുകയും ആ രേഖക്ക് താഴെയുള്ള പാവങ്ങൾക്ക് നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലക്കും കൂടുതൽ തുക നീക്കിവെക്കും. ബാങ്കിങ് സമ്പ്രദായം പഴയ പ്രതാപത്തിേലക്ക് തിരിച്ചുെകാണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി പ്രഭാഷണം പരിഭാഷപ്പെടുത്തി. പതിനായിരങ്ങൾ പെങ്കടുത്ത സമ്മേളനത്തിൽ െക.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.