കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു; ഉത്സവപ്പറമ്പിൽവെച്ചാണ് വെട്ടേറ്റത്

കൊയിലാണ്ടി: ഉത്സവപ്പറമ്പിൽവെച്ച് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയലിൽ പി.വി. സത്യനാഥനാണ് (62) മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രോത്സവത്തിനി ടെ യാണ് സംഭവം.

ശരീരത്തിൽ മഴുകൊണ്ടുള്ള നാലിലധികം വെട്ടേറ്റിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ ഒരാൾ കസ്റ്റഡിയിലായി.

സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലം

പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഉത്തരമേഖല ഐ.ജി സേതുരാമന്‍ ഉള്‍പ്പടെയുളളവർ സ്ഥലത്തെത്തി. ഇവര്‍ പ്രതിയെ ചോദ്യംചെയ്യുന്നതായാണ് വിവരം.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോട്ടത്തിനായി കൊണ്ടുപോയി. ലതികയാണ് സത്യനാഥന്റെ ഭാര്യ. മക്കൾ: സലിൽ നാഥ്, സെലീന. സഹോദരങ്ങൾ: വിജയൻ, രഘുനാഥ്, സുനിൽ. വെള്ളിയാഴ്ച കൊയിലാണ്ടിയിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചു.

Tags:    
News Summary - CPIM koyilandy Central Local Committee Secretary killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.