തിരുവനന്തപുരം: കൈയേറ്റക്കാരുടെ മുന്നിൽ മുട്ടിലിഴയുന്ന സർക്കാറല്ല കേരളത്തിൽ അധികാരത്തിലുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാറിനെ അനുകൂലിക്കുന്നവരോ പ്രതികൂലിക്കുന്നവരോ എന്തെല്ലാം അഭിപ്രായം പറഞ്ഞാലും നിയമത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി സംരക്ഷിക്കാനുള്ള നിലപാടുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്. ശ്രീനിവാസൻ അനുസ്മരണസമ്മേളനം ടി.വി സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
സുപ്രീംകോടതിയിലെ മാർക്കണ്ഡേയ കഡ്ജുവിെൻറ സുപ്രധാനവിധിയും ലാൻഡ് കൺസർവൻസി ആക്ടും പ്രകാരം കൈയേറ്റം കണ്ടെത്തിയിട്ടും ഒഴിപ്പിക്കാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ രണ്ടുവർഷം കഠിനതടവും 50,000 രൂപ പിഴയും നൽകാം. അതിനാൽ പുതിയനിയമത്തിെൻറ ആവശ്യമില്ല.
നിലവിെല നിയമം നടപ്പാക്കാൻ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാറുണ്ടെങ്കിൽ ഭൂമി കൈയേറ്റപ്രശ്നങ്ങൾ പരിഹാരിക്കാമെന്ന സമീപനമാണ് സി.പി.ഐക്ക്. അതേസമയം, ഇടതുമുന്നണിയിൽ ഇക്കാര്യത്തിൽ ഭിന്നിപ്പോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ല. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്.
യോജിച്ചാണ് സർക്കാറിെൻറ നിലപാടും നയങ്ങളും നടപ്പാക്കുന്നത്. ഇതിെൻറ പലഘട്ടങ്ങളിൽ ചിലപ്പോൾ സ്വാധീനമുള്ളവർ ചില കാര്യങ്ങളിലൊക്കെ ശിപാർശചെയ്യും. അതൊന്നും അംഗീകരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. അതിെൻറ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുകൊണ്ടിരുന്നാൽ സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വലിയസംഭാവന നൽകാൻ കഴിയാതെവരും.
മൂന്നാർ ഭൂമി വിഷയത്തിൽ ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി വേർതിരിച്ചുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ഇടുക്കിയിലെ കൈയേറ്റക്കാരുടെ പ്രശ്നങ്ങളുടെ മുന്നിൽ കക്ഷിയും രാഷ്ട്രീയവുംനോക്കി തീരുമാനമെടുക്കാനാണെങ്കിൽ സർക്കാറിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.