സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്; 13 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ -നാല്, കാസർകോട് -നാല്, മലപ്പുറ ം -രണ്ട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒന്ന് വീതം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത ് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. ഇവരിൽ 258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് ബാധിതരായ എട്ട് വിദേ ശികൾ ഉൾപ്പെടെ 13 പേർ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വ്യാഴാഴ്ച കോവിഡ് സ് ഥിരീകരിച്ച 12 പേരിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാളാണ് വിദേശത്ത് നിന്നെത്തിയത്. 136,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 723 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച 153 പേരെയാണ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്.

ഇതുവരെ 12,710 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 11,469 എണ്ണം രോഗബാധ ഇല്ലായെന്ന് ഉറപ്പാക്കി. ചികിത്സയിലു ള്ളവരിൽ 60 വയസിന് മുകളിലുള്ളവർ 7.5 ശതമാനമാണ്. 20 വയസിന് താഴെയുള്ളവർ 6.9 ശതമാനമാണ്. പരിശോധന സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാല് ദിവസം കൊണ്ട് പുതിയ നാല് ലാബുകൾ സംസ്ഥാനത്ത് പ്രവർത്തനസജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് പോകാൻ കഴിയാത്ത വിഷയം നിലനിൽക്കുന്നു. വ്യാഴാഴ്ചയും ഒരാൾ മരിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. ഇതിനായി ആകാശമാർഗവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

11 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴി –മുഖ്യമന്ത്രി
തിരുവനന്തപുരം: കാസർകോട്, കണ്ണൂർ ജില്ലകളിൽ നാല് വീതവും മലപ്പുറത്ത് രണ്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒന്ന് വീതവും പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 11 പേർക്കും സമ്പർക്കം വഴിയാണ് രോഗം കിട്ടിയത്. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. രോഗം ഭേദമായ 13 പേരിൽ ആറും എറണാകുളത്താണ്. കണ്ണൂർ മൂന്ന്, ഇടുക്കി, മലപ്പുറം രണ്ട് വീതവും. 258 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും കുറവുണ്ടായി. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം 1,36,195 പേർ. വീടുകളിൽ 1,35,472 പേരും. 723 പേർ ആശുപത്രിയിലാണ്. 153 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനക്ക് അയച്ച 12,710 സാമ്പിളുകളിൽ 11,469 ലും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 60 വയസ്സിന് മുകളിലുള്ളവർ 7.5 ശതമാനവും 20 ന് താഴെ 6.9 ശതമാനവുമാണ്. സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തിന് ആശ്വാസ വ്യാഴം; ഒരാൾ കൂടി വീട്ടിലേക്ക് മടങ്ങി
മഞ്ചേരി: ഏകാന്തവാസത്തിന് വിട നൽകി കാമറ ഫ്ലാഷുകൾക്കിടയിലൂടെ കോവിഡ് വാർഡിൽനിന്ന് പുറത്തേക്ക് വന്ന മുസ്തഫ തനിക്കു ചുറ്റും കൂടി നിന്നവരെ കൺനിറെയ കണ്ടു. കോവിഡ് എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ഒപ്പം നിന്ന ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം ഹൃദയം തൊട്ട് നന്ദി പറഞ്ഞു. ആ ദൃശ്യത്തിന് സാക്ഷികളായ ഡോക്ടര്‍മാർ, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെല്ലാം ചേർന്ന് കരഘോഷം മുഴക്കി. കൈവീശി ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് അയാൾ ആംബുലൻസിൽ ക‍യറിയപ്പോൾ തിരിഞ്ഞുനിന്ന് ഒരിക്കൽ കൂടി കൈവീശി. ആശുപത്രി ജീവനക്കാരുടെ കരുതലിനും സ്നേഹത്തിനും മികച്ച ചികിത്സക്കും പരിചരണത്തിനുമെല്ലാം നന്ദി പറയുമ്പോള്‍ ശബ്ദം ഇടറി. കോവിഡ് രോഗമുക്തനായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുസ്തഫ (46) വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് ആശുപത്രി വിട്ടത്. 13 ദിവസം നീണ്ട വിദഗ്ധ ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷം പുതുജീവിതത്തിലേക്ക് ചുവടുെവച്ചപ്പോള്‍ ആശുപത്രി ജീവനക്കാരും സ്വീകരിക്കാനെത്തിയവരും മധുരം പങ്കിട്ട് ആ നിമിഷം അവിസ്മരണീയമാക്കി.
14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. മാര്‍ച്ച് 21ന് നാട്ടിലെത്തിയത് മുതല്‍ ആരോഗ്യ വകുപ്പിെൻറ നിര്‍ദേശങ്ങള്‍ പൂർണമായും പാലിച്ച് മാതൃകയായ പ്രവാസി കൂടിയാണ് മുഹമ്മദ് മുസ്തഫ. സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതുമുതല്‍ ഇദ്ദേഹത്തിെൻറ വീട്ടുകാരും തറവാട്ടു വീട്ടിലെ സഹോദരന്മാരും സ്വയം നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കോവിഡ് രോഗിയാണ് വ്യാഴാഴ്ച ആശുപത്രി വിട്ടത്. ആദ്യ രോഗബാധിത വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി കോക്കാടൻ മറിയക്കുട്ടി (48) തിങ്കളാഴ്ച ആശുപത്രി വിട്ടിരുന്നു.

വളം, വിത്ത് കടകൾ തുറക്കും
തിരുവനന്തപുരം: വളം, വിത്ത്, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ 11 വരെ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കാൻ ബുക്ക്ഷോപ്പുകൾ ഒന്നോ രേണ്ടാ ദിവസം തുറക്കൽ പരിഗണിക്കും.

Tags:    
News Summary - covid updates kerala thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.