തിരുവനന്തപുരം: കടുത്ത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മൂ ന്ന് ലിറ്റർ വരെ മദ്യം നൽകാൻ ആലോചന. എക്സൈസ് കമീഷണർ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാറി ന് ശിപാർശ നൽകിയതായാണ് വിവരം. തീരുമാനമായിട്ടില്ലെന്നും മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് വിശദാംശങ്ങൾ വരെട്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടറുടെ കുറിപ്പടിയിൽ ഒരാഴ്ചത്തേക്ക് മദ്യം നൽകുന്ന കാര്യമാണ് പരിശോധിക്കുന്നത്. ബെവ്കോയുടെ ഡിപ്പോയിൽനിന്ന് മദ്യം വിതരണം ചെയ്യാനാണ് ആലോചന. ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഓഫിസറുടെ നിർദേശ പ്രകാരമാവും മദ്യം നൽകുക. അതിനിടെ, മദ്യം ആവശ്യപ്പെട്ട് നിരവധി പേരാണ് കുറിപ്പടിയുമായി എക്സൈസ് വകുപ്പിനെ സമീപിച്ചത്.
പലരും സർക്കാർ ഡോക്ടറുടെ കുറിപ്പടിയുമായല്ല എത്തിയത്. അതിനാൽ മദ്യം കൊടുക്കാനാകില്ലെന്ന തീരുമാനം ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തു. കുറിപ്പിൽ ഡോക്ടറുടെ സീൽ നിർബന്ധമായും വേണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്നമുള്ളവർ വിമുക്തിയെ സമീപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറിപ്പടി നൽകണമെന്ന് പറഞ്ഞ് ആരുെടയും പിന്നാലെ പോകണമെന്ന് നിർേദശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.