തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ്-19 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ ്ത കാസർകോട്, കണ്ണൂര്‍ ജില്ലകളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലെ നഴ്സിങ് അസിസ്റ്റൻറ്, ഹോസ്പിറ്റല്‍ അറ്റന്‍ഡൻറ് ജീവനക്കാരുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്തി. എല്ലാവിഭാഗം ജീവനക്കാരുടേയും പ്രശ്നങ്ങള്‍ നേരിട്ടറിയാനും പ്രചോദനമാകാനുമായിരുന്നു ചർച്ച.
കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയറിയിച്ച മന്ത്രി, സ്വകാര്യ ബുദ്ധിമുട്ടുകള്‍ക്കിടയിലും സേവനം കൃത്യമായി നിര്‍വഹിക്കുന്ന ജീവനക്കാരെ പ്രത്യേകം അഭിനന്ദിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ചുനിന്ന് പൊരുതേണ്ട സമയമാെണന്ന് അവർ പറഞ്ഞു.
ആശുപത്രികള്‍ എപ്പോഴും വൃത്തിയായിരിക്കാനും അണുബാധയുണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അശ്രദ്ധ മാത്രം മതി ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാകാനും രോഗ വാഹകരാകാനും. അതിന് സാഹചര്യം ഒരുക്കരുത് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.