പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച രണ്ട് പാലക്കാട്ടുകാർ മുൻകരുതലിൽ സ്വീകരിച്ചത ് തീർത്തും വ്യത്യസ്തമായ മാർഗങ്ങൾ. മണ്ണാർക്കാട് കാരാക്കുർശ്ശി സ്വദേശി പലയിടങ്ങ ളിലും കറങ്ങിനടന്നപ്പോൾ ഒറ്റപ്പാലം വരോട് സ്വദേശി അകലം പാലിച്ച് മാതൃകയായി. നിരീ ക്ഷണത്തിൽ കഴിയാനുള്ള നിർദേശം അവഗണിച്ചുള്ള കാരാക്കുർശി സ്വദേശിയുെട സഞ്ചാരം അധികൃതരെ വട്ടംകറക്കി. എന്നാൽ, രോഗലക്ഷണം പ്രകടമാകുന്നതിന് മുമ്പുതന്നെ മുൻകരുതലെടുത്ത വരോട് സ്വദേശി, സദ്പ്രവൃത്തിയിലൂടെ അധികൃതർക്ക് ഒഴിവായിക്കിട്ടിയത് വലിെയാരു തലവേദന. കാരാകുറുശ്ശി സ്വദേശിയായ 51കാരൻ മാർച്ച് 13നാണ് ദുബൈയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത്. കരിപ്പൂരിൽനിന്ന് പോരുേമ്പാൾ വള്ളുവമ്പ്രത്തിന് സമീപം ഇയാൾ തട്ടുകടയിൽ കയറി ഭക്ഷണം കഴിച്ചു. വീട്ടിലെത്തിയതിെൻറ പിറ്റേന്ന് മുതൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നല്കിയെങ്കിലും അത് പാലിക്കാതെ ഏഴ് ദിവസം പുറത്തിറങ്ങി നടന്നു.
മൂന്ന് ബാങ്കുകളിലും യതീംഖാനയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പോയി. പല കടകളിലും പെട്രോൾ പമ്പിലും കയറി. പലതവണ വീട്ടിൽ സന്ദർശകരെ സ്വീകരിക്കുകയും ബന്ധുവീട്ടിൽ ചടങ്ങിൽ പെങ്കടുക്കുകയും ചെയ്തു മാർച്ച് 13നും 20നും ജുമുഅ നമസ്കാരത്തിലും പങ്കെടുത്തു. പിന്നീട് നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഭീഷണിപ്പെടുത്തിയാണ് ഇയാളെ വീട്ടിൽതന്നെ നിർത്തിയത്. ഇദ്ദേഹത്തിെൻറ കെ.എസ്.ആർ.ടി.സി കണ്ടക്ടറായ മകനും നിരീക്ഷണത്തിലിരിക്കെ മൂന്ന് ദിവസം ജോലി ചെയ്തു.
അതേസമയം, ഒറ്റപ്പാലം വരോട് സ്വദേശിയായ 53കാരൻ മാർച്ച് 19ന് രാത്രിയാണ് ദുബൈയിൽനിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയത്. ടാക്സി വിളിച്ച് വീട്ടിെലത്തിയ അദ്ദേഹം വരുന്ന വഴി തന്നെ ഫോണിൽ കുടുംബാംഗങ്ങളെ വിളിച്ച് അകലം പാലിക്കണമെന്ന് പറഞ്ഞു. മുകളിലെ മുറിയിൽ തനിച്ച് കഴിഞ്ഞ ഇയാൾ ആരെയും ഇടപഴകാൻ സമ്മതിച്ചില്ല. ആശുപത്രിയിലേക്ക് പോകുേമ്പാഴും മുഖം മറച്ച് മുൻകരുതലെടുത്തു. പനി ഭേദപ്പെട്ട് ഇടക്ക് വീട്ടിലേക്ക് മടങ്ങിയപ്പോഴും കുടുംബാംഗങ്ങളോട് അകലം പാലിച്ചു. കൂടുതൽ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ ഇദ്ദേഹത്തിൽനിന്ന് ആർക്കും രോഗബാധ ഉണ്ടാവാനിടയില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, നിർദേശങ്ങൾ അവഗണിച്ച് ചുറ്റിനടന്ന കാരാകുർശ്ശി സ്വദേശിയുടെ സമ്പർക്കപട്ടിക തയാറാക്കൽ അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ഇയാളുടെ മകനടക്കം ഏഴ് കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. നിരീക്ഷണ കാലയവളിൽ മണ്ണാർക്കാട്ടുനിന്ന് ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തേക്കും സർവിസ് നടത്തിയ ബസിൽ കണ്ടക്ടറായി ജോലി ചെയ്ത മകെൻറ രക്തസാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.