കോഴിേക്കാട്: പ്രമുഖ കച്ചവട വെബ്സൈറ്റായ ഒ.എൽ.എക്സ് വഴി തട്ടിപ്പു നടത്തുന്ന സംഘം ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തും സജീവം. കേരളത്തിനു പുറത്ത് നിരവധിപേരെ പറ്റിച്ച ഉത്തരേന്ത്യൻ സംഘമാണ് വിലസുന്നത്. പട്ടാളക്കാരനാണെന്ന വ്യാജേന കുറഞ്ഞ വിലയ്ക്ക് കാർ വിൽക്കാനുണ്ടെന്ന് ഒ.എൽ.എക്സിൽ പരസ്യം െചയ്യുകയും അഡ്വാൻസ് തുക വാങ്ങിയ ശേഷം മുങ്ങുകയുമാണ് പതിവ്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തട്ടിപ്പിൽ പണം പോയവർ നാണക്കേട് കാരണം പരാതി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം തൃശൂർ സ്വദേശിക്ക് നഷ്ടമായത് 15,000 രൂപയാണ്. കെ.എൽ 7 ബി.യു 6982 എന്ന നമ്പറിലുള്ള സിഫ്റ്റ് കാർ വിൽപനക്കുണ്ടെന്ന് ഒ.എൽ.എക്സിൽ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ഉത്തരേന്ത്യയിലിരുന്നാണ് ഇവർ തട്ടിപ്പുനടത്തുന്നത്. മല്ലപ്പള്ളി സ്വദേശി അനീഷ് കുമാർ കെ.എസിെൻറ പേരിലുള്ളതാണ് ഈ കാർ. ഈ ഉടമയുടെ പേരിൽ വ്യാജ ഐഡൻറിറ്റി കാർഡുണ്ടാക്കിയാണ് തട്ടിപ്പുനടത്തുന്നത്. പട്ടാളക്കാരനാണെന്ന് ബോധ്യപ്പെടുന്ന രീതിയിലാണ് ഐഡൻറിറ്റി കാർഡുകളെല്ലാം. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാൻ പട്ടാളവേഷത്തിലുള്ള പടവും മിലിറ്ററി കാൻറീൻ കാർഡും ആധാർ കാർഡും ഓൺലൈനിൽ അയച്ചുകൊടുക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചാണ് ആവശ്യക്കാരെ ‘വീഴ്ത്തുന്നത്’. രാജ്യത്ത് പലയിടത്തും തട്ടിപ്പ് നടത്താൻ കാൻറീൻ കാർഡിൽ ഒരേ ഫോട്ടോയാണ് ഉപയോഗിക്കുന്നത്.
വെറും 1.25 ലക്ഷം രൂപക്ക് സ്വിഫ്റ്റ് കാർ നൽകാെമന്നാണ് ഒ.എൽ.എക്സിൽ പരസ്യം െചയ്യുന്നത്. വിലക്കുറവ് കാരണം പെട്ടെന്ന് ആളുകൾ ഇവരെ സമീപിക്കും. തിരുവനന്തപുരത്തുനിന്ന് ഹിമാചലിലേക്ക് സ്ഥലംമാറ്റമുള്ളതിനാൽ കാർ വിൽക്കുന്നുെവന്നാണ് തട്ടിപ്പുകാരൻ പറയുന്നത്. അഡ്വാൻസായി 5000 രൂപയാണ് വാങ്ങിയത്. ഓൺലൈൻ വഴി ഈ പണം കൈമാറിയാൽ കാർ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. കാർ പാർസൽ ചെയ്യാനുള്ള തുകയാണെന്ന് വിശ്വസിപ്പിക്കും. മിലിറ്ററി പോസ്റ്റൽ സർവിസിെൻറ പേരിൽ വ്യാജ രസീതും നൽകും. പിന്നീട്, കാറുമായി എത്തുകയാണെന്ന് അറിയിക്കും. വഴിയിൽ ചില കുഴപ്പത്തിൽ കുടുങ്ങിയെന്നും 10,000 രൂപ കൂടി ഉടൻ ഓൺലൈൻവഴി കൈമാറണമെന്നും ആവശ്യപ്പെടും. തട്ടിപ്പാണെന്ന് മനസ്സിലാകാതെ ഈ പണവും െകാടുത്ത് കഴിഞ്ഞാൽ ഇവരെ ഫോൺ വിളിച്ചാൽ കിട്ടില്ല.
എറണാകുളം കൈതാരം സ്വദേശിനി മേരിയുടെ പേരിൽ ഉടമസ്ഥാവകാശമുള്ള കെ.എൽ 26 സി 2800 എന്ന സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പുതിയ പരസ്യവുമായി തട്ടിപ്പുസംഘം വീണ്ടും ഒ.എൽ.എക്സിൽ എത്തിയിട്ടുണ്ട്. 90,000 രൂപയാണ് വില ചോദിക്കുന്നത്. മൂന്നാറിലുള്ള കാറാണെന്നാണ് പരസ്യത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.