തിരുവനന്തപുരം: കോവിഡ് ബാധിതരുമായുള്ള സമ്പർക്കം മൂലം ഡോക്ടർമാരടക്കം ആരോഗ ്യപ്രവർത്തകർ നിരീക്ഷണത്തിലാകുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളി. പ്രതിരോ ധപ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകരുടെ കുറവുണ്ടാകുന്നത്.
അതേസമയം സർക്കാർസംവിധാനത്തിനപ്പുറം സാമൂഹികപങ്കാളിത്തം ഉറപ്പുവരുത്തി ജനകീയ ആരോഗ്യ മുന്നേറ്റത്തിലൂടെ പ്രതിരോധമതിൽ ശക്തിപ്പെടുത്താനാണ് സർക്കാർ നീക്കം. സന്നദ്ധ ആരോഗ്യ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കാനും നടപടി തുടങ്ങി. ഇതിന് വെബ്സൈറ്റ് തുറന്ന് ആദ്യ രണ്ട് മണിക്കൂറിനകം 500 ഒാളം പേരാണ് രജിസ്റ്റർ ചെയ്തത്.
നിരീക്ഷണം മറികടന്നെത്തിയയാൾ അപകടത്തിൽപെട്ടതും വിവരമറിയാതെ ചികിത്സിച്ച േഡാക്ടർമാരടക്കം നിരീക്ഷണത്തിലായതും തിരുവനന്തപുരത്ത് മെഡിക്കൽ കോളജിലാണ്. ശ്രീചിത്രയിലെ ഡോക്ടർ രോഗബാധിതനായതിനെ തുടർന്ന് സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാരടക്കം 76 പേരാണ് ഒറ്റദിവസം നിരീക്ഷണത്തിലായത്. ഇത്തരം സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്കടക്കം പ്രോേട്ടാക്കോൾ കർശനമാക്കാനും സർക്കാർ ആലോചിക്കുന്നു.
ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ കോവിഡിെൻറ സാമൂഹികവ്യാപനത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് വ്യാപകമായി പടർന്ന രാജ്യങ്ങളിൽ രോഗബാധിതരിൽ ഡോക്ടർമാരുമുണ്ട്.
രോഗികളുമായി ഇടപഴകൽ ഡോക്ടർമാർക്ക് ഒഴിവാക്കാനാവില്ല. രോഗികളുടെ ആേരാഗ്യസ്ഥിതിയും രോഗാവസ്ഥയും മനസ്സിലാക്കാൻ അടുത്ത് സമ്പർക്കം പുലർത്തേണ്ടിവരും. സവിശേഷസാഹചര്യം കണക്കിലെടുത്ത് ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഇടപെടലുണ്ടാകണമെന്ന് കെ.ജി.എം.ഒ.എ അടക്കം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.