തിരുവനന്തപുരം: കോവിഡ് 19 ഭീതി ഉയർന്നതോടെ കോളജ് യൂനിയൻ ചെയർമാൻമാരുടെ രണ്ടാ ം സംഘത്തിെൻറ ലണ്ടൻ യാത്ര അനിശ്ചിതത്വത്തിൽ. ആദ്യസംഘം കഴിഞ്ഞ ചൊവ്വാഴ്ച യാത്ര പൂർ ത്തിയാക്കി തിരിച്ചെത്തിയിരുന്നു. 32 ചെയർമാൻമാരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയ റക്ടറും പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ. കോളജ് പ്രിൻസിപ്പലും അടങ്ങിയ രണ്ടാം സംഘ ം മാർച്ച് 23 മുതൽ 27 വരെ നടത്തനിരുന്ന യാത്രയാണ് സംശയത്തിലായത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിെൻറ ലീഡ് പദ്ധതിക്ക് പ്രകാരം ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിലാണ് സംഘം പരിശീലന പരിപാടിക്കു പോകുന്നത്.
സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാർ ഖജനാവിൽനിന്ന് 1.25 കോടി രൂപ ചെലവിട്ടുള്ള യാത്ര നേരത്തേ വിവാദമായിരുന്നു. കോവിഡ് 19 ഭീതി ഉയർന്നതോടെ രണ്ടാം സംഘത്തിെൻറ യാത്ര മാറ്റിവെക്കണമെന്നാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിെൻറ നിലപാട്.
എന്നാൽ പ്രത്യേക അനുമതി വാങ്ങി സംഘത്തെ ഇംഗ്ലണ്ടിലേക്ക് വിടാനുള്ള നീക്കവും നടക്കുന്നുണ്ട്. കോളജ് വിദ്യാഭ്യാസ ഡയറക്ടർ വിഘ്നേശ്വരി, അഡീഷനൽ ഡയറക്ടർ ഡോ. കെ.കെ സുമ, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. കെ. മണി, ലീഡ് പദ്ധതി കോഒാഡിനേറ്റർ ഡോ. കെ. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ സംഘം.
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വരെ അടുത്തിടെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രോഗ ഭീതി നിലനിൽക്കുന്ന രാജ്യത്തേക്ക് വിദ്യാർഥികളെ അയക്കുന്നത് പ്രശ്നമാണെന്ന നിലപാടിലാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്.
ഇക്കാര്യത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാറിൽനിന്ന് നിർദേശം േതടിയതായാണ് സൂചന. യാത്ര നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും സർക്കാറിൽനിന്ന് പുതിയ നിർദേശം ലഭിച്ചിട്ടില്ലെന്നും ലീഡ് പദ്ധതി കോഒാഡിനേറ്റർ ഡോ. രതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.