തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയു മായിരുന്ന സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എയെ അടുത്ത ദിവസംതന്നെ പൊ ലീസ് ചോദ്യംചെയ്യും. കേസിൽ ഉൾപ്പെട്ട പ്രതികളിൽ ഭൂരിഭാഗവും റിമാൻഡിലായ സാഹചര്യത്തിൽ എം.എൽ.എയെ ചോദ്യം ചെയ്യുന്നതിന് പൊലീസിന് മുന്നിൽ മറ്റ് തടസ്സങ്ങളൊന്നുമില്ല.
നസീറിനെ ആക്രമിക്കുന്നതിനുള്ള ഗൂഢാേലാചനക്ക് ഉപയോഗിച്ച കാർ ഷംസീറിെൻറ സഹോദരൻ എ.എൻ. ഷഹീറിേൻതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് ഷംസീറിനെ ചോദ്യം ചെയ്യാനുള്ള നീക്കമുണ്ടായത്. നിയമസഭ സമ്മേളനമായതിനാലാണ് ഷംസീറിെൻറ മൊഴിയെടുക്കൽ നീണ്ടതെന്നാണ് പൊലീസ് പറയുന്നത്. ഷംസീറിന് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയോ അദ്ദേഹം നിർദേശിക്കുന്നസ്ഥലത്ത് അന്വേഷണസംഘം എത്തുകയോ ചെയ്യും.
ഗൂഢാലോചനയിൽ അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് നസീറിെൻറ നീക്കം. പ്രതിപ്പട്ടികയിലുള്ള 12 പേരിൽ മൂന്നു പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.