കൊച്ചി: ചൈനയിൽ വ്യാപിച്ച കൊറോണ വൈറസിെൻറ പ്രത്യാഘാതങ്ങൾ മരുന്ന് വിപണിയിലേക്കു ം. ചൈനയിൽനിന്ന് അസംസ്കൃത പദാർഥങ്ങളുടെ വരവ് നിലച്ചത് ഇന്ത്യയിൽ മരുന്ന് നിർമ ാണത്തെ പ്രതികൂലമായി ബാധിക്കും.
ഇത് മരുന്ന് വിലക്കയറ്റത്തിനും ക്ഷാമത്തിനും ഇടയ ാക്കിയേക്കും.
ഇന്ത്യയിൽ മരുന്ന് നിർമാണത്തിനാവശ്യമായ അസംസ്കൃത പദാർഥങ്ങളിൽ നല്ലൊരു ഭാഗവും ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രത്യേകിച്ച്, ആൻറിബയോട് ടിക് നിർമാണത്തിന് ആവശ്യമായവ. െകാറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ പ്രവിശ്യയിൽതന്നെ ഇത്തരം അസംസ്കൃത പദാർഥങ്ങൾ ഉൽപാദിപ്പിക്കുന്ന നിരവധി പ്ലാൻറുകളുണ്ട്.
പുതിയ സാഹചര്യത്തിൽ അസംസ്കൃത പദാർഥങ്ങളുടെ ഇറക്കുമതി ഇന്ത്യ നിർത്തിയത് മരുന്ന് നിർമാണത്തെ കാര്യമായി ബാധിക്കും. നിലവിൽ ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളതിനാൽ ഒരു മാസമെങ്കിലും കഴിഞ്ഞാലേ വിപണിയിൽ പ്രത്യാഘാതം അനുഭവപ്പെട്ടുതുടങ്ങൂ.
മാസ്ക്കിന് വിലകൂടി; കിട്ടാനില്ല
കൊറോണ ആശങ്കയെത്തുടർന്ന് ആവശ്യക്കാർ വൻതോതിൽ വർധിച്ചതോടെ സംസ്ഥാനത്ത് ഫെയ്സ് മാസ്ക്കിന് (മുഖാവരണം) കടുത്ത ക്ഷാമം. വില ഇരട്ടിയിലധികം വർധിക്കുകയും ചെയ്തു. ഇന്ത്യൻ വിപണിയിലെത്തുന്ന മാസ്ക്കുകളുടെ 90 ശതമാനവും ചൈനയിൽനിന്നാണ്. അവിടെനിന്നുള്ള ഇറക്കുമതി നിന്നതും സംസ്ഥാനത്ത് ആവശ്യക്കാർ വർധിച്ചതുമാണ് ക്ഷാമത്തിന് കാരണം. മൂന്നുമുതൽ 125 രൂപ വരെയുള്ള മാസ്ക്കുകളാണ് വിപണിയിലുള്ളത്. ആഴ്ചകൾക്കിടെ ഇവയുടെ വില ഇരട്ടിയിലധികമായി. കൂടിയ വില നൽകിയാലും കിട്ടാനില്ലാത്ത അവസ്ഥയാണ്. നിപ പടർന്നുപിടിച്ച ഘട്ടത്തിലും സമാന അവസ്ഥയായിരുന്നു. അന്ന് മൂന്നു രൂപയുടെ മാസ്കിന് 15ഉം 20ഉം രൂപ വരെയെത്തി.
രോഗത്തെക്കുറിച്ച അനാവശ്യഭീതി മൂലം പൊതുജനങ്ങൾ വ്യാപകമായി മാസ്ക്കുകൾ വാങ്ങി ഉപയോഗിക്കുന്നതും ക്ഷാമത്തിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരുമടക്കം നിർബന്ധമായി ഉപയോഗിക്കേണ്ടവർക്കുപോലും മാസ്ക്ക് കിട്ടാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.