ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ വർഗീയ ഭിന്നതക്ക് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്ത ക സമിതി.
ജാതിയും മതവുമൊന്നും നോക്കിയല്ല വൈറസ് പടരുന്നത്. അങ്ങേയറ്റം പ്രതിസന്ധ ി നേരിടുന്ന ഘട്ടത്തിൽ പോലും വിഭാഗീയതക്ക് ശ്രമിക്കുന്ന ശക്തികളെ രാജ്യം കരുതിയിരിക്കണമെന്ന് പ്രമേയത്തിൽ പ്രവർത്തക സമിതി ഓർമിപ്പിച്ചു. പ്രവർത്തക സമിതി അംഗങ്ങളുടെ വിഡിയോ കോൺഫറൻസാണ് നടന്നത്. സമൂഹിക സൗഹാർദത്തിന് വലിയ പരിക്കാണ് ഈ ഘട്ടത്തിൽ പോലും ബി.ജെ.പി ഏൽപിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഇത് പരിഹരിക്കാൻ ഏറെ അധ്വാനിക്കേണ്ടി വരും. ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി നടപടികൾ നിർദേശിച്ച് ഭരണ നേതൃത്വത്തിന് കത്തെഴുതിയെങ്കിലും നാമമാത്രമായ പരിഗണന മാത്രമാണ് കിട്ടിയത്.
കേന്ദ്രസർക്കാറിന് ഉണ്ടാകേണ്ട സഹാനുഭൂതിയും വിശാല മനസ്സും ഈ നിർണായക ഘട്ടത്തിൽ കാണാനില്ലെന്നും സോണിയ കുറ്റപ്പെടുത്തി. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, എ.കെ. ആൻറണി തുടങ്ങിയവർ പങ്കെടുത്തു. ലോക്ഡൗണിെൻറ ഇനിയുള്ള ദിവസങ്ങളിൽ ഭാവിക്കായി വിശദ രൂപരേഖ തയാറാക്കണമെന്ന് പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ലോക്ഡൗണിൽ നിന്ന് പുറത്തു കടക്കുന്നതിന് വ്യക്തമായ തന്ത്രം രൂപപ്പെടുത്തണം. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. നിലവിലെ തൊഴിൽ, വേതന, വരുമാനങ്ങൾ സംരക്ഷിച്ച് സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് തരംതാണ രാഷ്്ട്രീയം കളിക്കുകയാണെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ കുറ്റപ്പെടുത്തി. ബി.ജെ.പി വർഗീയ ഭിന്നതക്ക് ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.