ആലപ്പുഴ: മന്ത്രി കെ.ടി. ജലീലിനെതിരെ ലോകായുക്തയിൽ നൽകിയ ഹരജി പുനരുജ്ജീവിപ്പിക്കാൻ നീക്കം. തൃശൂർ കോർപറേഷൻ സെക്രട്ടറിയായിരുന്ന കെ.എം. ബഷീറിനെ 2016ൽ സസ്പെൻഡ് ചെയ്യാൻ വകുപ്പ് മന്ത്രിയായ ജലീൽ കൗൺസിലർമാരുടെ വ്യാജപരാതി ചമച്ചുവെന്നാണ് കേസ്. നേരത്തേ ലോകായുക്തയിൽ നൽകിയ പരാതി വാദിഭാഗം അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് തള്ളിയിരുന്നു. ഇൗ പരാതി പുനരുജ്ജീവിപ്പിക്കാൻ ഹരജിക്കാരനായ തൃശൂർ സ്വദേശി അഭിലാഷ് നടപടി തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പോയതിനാൽ 2016 ആഗസ്റ്റ് 20ന് മന്ത്രി ജലീൽ പെങ്കടുത്ത തൃശൂർ ദിവാൻജിമൂല മേൽപാലം നിർമാണോദ്ഘാടനത്തിൽ സെക്രട്ടറി പെങ്കടുത്തിരുന്നില്ല. ക്ഷുഭിതനായ മന്ത്രി ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ബഷീറിനെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്ക് 25ന് കുറിപ്പ് നൽകി. ഇതനുസരിച്ച് തയാറാക്കിയ കരട് സസ്പെൻഷൻ ഉത്തരവിൽ ബോധപൂർവമാണ് കെ.എം. ബഷീർ വിട്ടുനിന്നതെന്ന് പറയുന്നുണ്ട്.
ആരോപണം ശക്തമാക്കാൻ കൗൺസിലർമാരായ അനൂപ് കാട, അഡ്വ.രാമദാസൻ, അനൂപ് കരിപ്പാൽ എന്നിവരുടെ പരാതി കൂടി ചേർത്താണ് സെപ്റ്റംബർ മൂന്നിന് ബഷീറിനെ സസ്പെൻഡ് ചെയ്തത്.
അഡ്വ.രാമദാസ് മന്ത്രിക്കും അനൂപ് കരിപ്പാൽ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിനും നൽകിയ പരാതികളിലെ ഒപ്പുകൾ വ്യാജമാണെന്ന് തെളിഞ്ഞു. അനൂപ് കാടയുടെ ഒപ്പ് യഥാർഥമാണെന്നും ബോധ്യപ്പെട്ടു. ഇൗ സാഹചര്യത്തിൽ മന്ത്രി ജലീൽ, അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവരെ പ്രതികളാക്കി ലോകായുക്തയിൽ പരാതി നൽകിയെങ്കിലും അഭിഭാഷകൻ ഹാജരാകാത്തതിനാൽ 2018 ജനുവരിയിൽ തള്ളുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ ഉത്തരവിെൻറ അടിസ്ഥാനത്തിൽ സർവിസിൽ തിരിച്ചെത്തി 2016 നവംബർ 30ന് വിരമിച്ച കെ.എം. ബഷീറിന് എല്ലാ സർവിസ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.